<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6101626872039395218</id><updated>2012-01-12T09:53:38.201-08:00</updated><category term='രാഷ്ട്രീയം'/><category term='കഥ'/><title type='text'>കഥ</title><subtitle type='html'>പ്രശാന്ത്‌ ചിറക്കരയുടെ കഥകള്‍</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://malayalakadha.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default?max-results=100'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>13</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6101626872039395218.post-7556185559109657218</id><published>2010-11-24T07:59:00.000-08:00</published><updated>2010-11-24T08:08:08.732-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അവസാനത്തെ അദ്ധ്യായം</title><content type='html'>ആ രാത്രിയില്‍ തന്റെ മാസ്റ്റര്‍പീസ്‌ ആയിത്തീരാനിടയുള്ള സൃഷ്ടിയുടെ അവസാനത്തെ  അദ്ധ്യായത്തിന്റെ നോവിലായിരുന്നു എഴുത്തുകാരന്‍ .ഇനി കഥാനായകന്‍  മരിക്കണം.&lt;br /&gt;ജീവിതത്തിന്റെ വഴിയരുകില്‍ കിടന്ന മുള്ളുകള്‍ പെറുക്കിയെടുത്ത്‌  കിരീടമുണ്ടാക്കി ധരിച്ച്‌ ഭൂമിക്ക്‌ താന്‍ ഭാരമോ അതോ ഭൂമി തനിക്ക്‌ ഭാരമോ എന്ന  സംശയത്താല്‍ ആത്മപീഢനം നടത്തി അലഞ്ഞ നായകന്‍ ഇനി മരിച്ചേ പറ്റൂ.&lt;br /&gt;       പക്ഷേ,ഇയാളെ  എങ്ങനെയാണ്‌ കൊല്ലുക?&lt;br /&gt;       അയാളുടെ സാഹിത്യ ജീവിതത്തില്‍ ഇന്നോളം ഇങ്ങനെ ഒരു സംശയം  ഉണ്ടായിട്ടില്ല.അയാളുടെ നായകന്മാരെല്ലാംതന്നെ ജീവിതത്തിന്റെ മനോഹാരിതയ്ക്കുനേരെ  കാര്‍ക്കിച്ചുതുപ്പി, ജീവിതത്തിന്റെ നിരര്‍ത്ഥകത ഉറക്കെ പ്രഖ്യാപിച്ച്‌  ഉന്മാദത്തോടെ മരണത്തെ പുല്‍കിയവരാണ്‌.ഇപ്പോള്‍ മാത്രം പിന്നെ ഇങ്ങനെയൊരു സംശയം?  അയാള്‍ വിയര്‍ത്തു. ജനാല തുറന്നിട്ടു. മുറ്റത്ത്‌ നിലാവില്‍ വിടര്‍ന്നുനില്‍ക്കുന്ന  വെളുത്ത പാരിജാത പൂക്കള്‍. ഹൃദ്യമായ അതിന്റെ സുഗന്ധം നനുത്ത കാറ്റില്‍  ഒഴുകിവരുന്നുണ്ട്‌. അതിനുമപ്പുറത്ത്‌ കൂറ്റന്‍ മരങ്ങളുടെ നിഴല്‍. അവിടെ കുറേ  മുഖങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്കു തോന്നി. ജീവിതത്തിന്റെ  നിലാവെളിച്ചത്തില്‍നിന്ന് മൃത്യുവിന്റെ കറുത്ത നിഴലിലേക്ക്‌ താന്‍ പിടിച്ചുതള്ളിയ  കഥാപാത്രങ്ങളുടെ ചായയുണ്ടോ അവയ്ക്ക്‌? അയാള്‍ പെട്ടെന്ന് മുഖം തിരിച്ചു.&lt;br /&gt;       തൊണ്ട  വരളുന്നതായി തോന്നി. കുറച്ച്‌ വെള്ളം കുടിച്ച്‌ എഴുത്ത്‌ മേശയുടെ അടുത്തേയ്ക്കു  വന്നു.&lt;br /&gt;അന്നയാള്‍ ഉറങ്ങിയില്ല.&lt;br /&gt;       പിറ്റേന്ന് പുറത്തിറങ്ങി. മരങ്ങളുടെ  ഇലകള്‍ക്ക്‌ ചൂണ്ടുവിരലിന്റെ ആകൃതിയാണെന്ന് അയാള്‍ക്ക്‌ തോന്നി. അവ അയാള്‍ക്ക്‌ നേരെ  തിരിയുകയായിരുന്നു. വേഗം തിരിച്ചു നടന്നു. അവസാനത്തെ അദ്ധ്യായത്തെപ്പറ്റി  പിന്നേടയാള്‍ ആലോചിച്ചതേയില്ല.&lt;br /&gt;      അന്നുരാത്രി,മേല്‍ക്കൂരയില്‍ കുടുക്കിയ കയറിന്റെ  ബലം അയാള്‍ വലിച്ചുറപ്പുവരുത്തുമ്പോള്‍ ജനാലയിലൂടെ കയറിവന്ന പാരിജാതപ്പൂക്കളുടെ  മണമുള്ള കാറ്റില്‍ അവസാനത്തെ അദ്ധ്യായത്തിന്റെ കടലാസുഷീറ്റുകള്‍  ഇളകുകയായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-7556185559109657218?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/7556185559109657218/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/11/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7556185559109657218'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7556185559109657218'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/11/blog-post.html' title='അവസാനത്തെ അദ്ധ്യായം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-7510423160524078830</id><published>2010-08-23T20:40:00.000-07:00</published><updated>2010-08-23T20:57:45.613-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നഗരത്തില്‍ രണ്ടുകുട്ടികള്‍ മഴ കാണുന്നു</title><content type='html'>മഴ നഗരത്തിന്റെ സാന്ധ്യാകാശത്തില്‍ വിങ്ങിനില്‍ക്കുകയാണ്‌.പെയ്യാന്‍  തുടങ്ങിയിട്ടില്ല. ഇടിമിന്നലിന്റെ പക്കമേളം മുഴങ്ങുന്നുണ്ടെങ്കിലും നഗരം അത്‌  ശ്രദ്ധിക്കുന്നതേയില്ല. ഒഴുകി നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്കകത്തെ മനുഷ്യര്‍  മേഘങ്ങളുടെ വീര്‍പ്പുമുട്ടല്‍ അറിഞ്ഞില്ല.കണ്ണഞ്ചിക്കുന്ന പ്രകാശ പ്രളയത്തില്‍  മിന്നലിന്റെ വാള്‍ത്തിളക്കം കണ്ടതേയില്ല.&lt;br /&gt;                         ട്യൂഷന്‍ കഴിഞ്ഞ്‌ അച്ഛന്റെ കാറില്‍  മടങ്ങുന്ന കുട്ടി കരിനീലിമയാര്‍ന്ന മഴമേഘങ്ങള്‍ കണ്ടു. മഴയുടെ പളുങ്കുമണികള്‍  പൊട്ടിവീഴാന്‍ തുടങ്ങുകയാണ്‌.പക്ഷേ അവന്‌ സന്തോഷം തോന്നിയില്ല. രാത്രിമഴയത്ത്‌  എങ്ങനെയാണ്‌ മുറ്റത്ത്‌ കളിവള്ളമിറക്കുക? അവന്റെ ആകാശത്തുനിന്നും നിരാശ തുള്ളികളായി  പെയ്യാന്‍ തുടങ്ങി.&lt;br /&gt;                         സുരക്ഷിതമായ നാലു ചുവരുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്ന  സുവര്‍ണ്ണസ്വപ്നം കണ്ടുകൊണ്ട്‌ കടത്തിണ്ണയിലുറങ്ങുന്ന കുട്ടി ഇരുണ്ടുതൂങ്ങുന്ന  മേഘങ്ങളെ ഭയപ്പാടോടെ നോക്കിയിരുന്നു. അവന്‌ അഭയമായി ആരുമുണ്ടായിരുന്നില്ല.മഴ അവന്റെ  പഴന്തുണിക്കിടക്ക നനയ്ക്കും. ശീതക്കാറ്റ്‌ ചാക്കുകഷണത്തിന്റെ മറയെ ഭേദിച്ച്‌ അവന്റെ  ഉറക്കം കെടുത്തും. പെരുമഴയത്ത്‌ കുടപിടിച്ചുപോകുമ്പോള്‍ ആളുകള്‍ക്ക്‌ കാരുണ്യം  നാണയത്തുട്ടുകളാവില്ല. മഴയുടെ തണുപ്പില്‍ വിശപ്പിന്റെ കാട്ടുമൃഗം  ചുരമാന്തും.&lt;br /&gt;                          പൊടുന്നനെ രണ്ടു കുട്ടികളുടെയും കാഴ്ചയില്‍ നഗരത്തിനുമീതെ  ഹുങ്കാരത്തോടെ മഴ വന്നു നിറഞ്ഞു .&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-7510423160524078830?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/7510423160524078830/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/08/blog-post.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7510423160524078830'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7510423160524078830'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/08/blog-post.html' title='നഗരത്തില്‍ രണ്ടുകുട്ടികള്‍ മഴ കാണുന്നു'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-7782150006464666349</id><published>2010-07-22T09:33:00.000-07:00</published><updated>2010-07-22T09:41:38.859-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നിഴല്‍</title><content type='html'>നിലാവുള്ളതിനാല്‍ രാത്രി വളരെ വൈകിയിട്ടും അയാള്‍ക്ക്‌ പേടി  തോന്നിയില്ല.തിരക്കിട്ടു നടന്നു അയാള്‍. പെട്ടെന്ന് അയാളെ ആരോ പിന്നില്‍നിന്ന്  പേരുചൊല്ലി വിളിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ നിഴലിനെയല്ലാതെ പിന്നിലാരെയും  കണ്ടില്ല.പിന്നെ ആരാണ്‌ വിളിച്ചത്‌? അയാള്‍ക്ക്‌ പേടിതോന്നി.പൊടുന്നനെ അയാളുടെ  നിഴല്‍ അയാളില്‍ നിന്ന് തെന്നിമാറിനിന്ന് സംസാരിക്കാന്‍ തുടങ്ങി.&lt;br /&gt;       " ഞാനാണ്‌  വിളിച്ചത്‌"-നിഴല്‍ ശാന്തനായി പറഞ്ഞു.&lt;br /&gt;         അയാള്‍ വിറച്ചുനിന്നു.&lt;br /&gt;      "എന്താണ്‌ നീ  എന്നെ തുറിച്ചു നോക്കുന്നത്‌? ഇതിനുമുന്‍പ്‌ കണ്ടിട്ടില്ലാത്തതുപോലെ.നിന്റെ ജീവിതം  മുഴുവന്‍ നിന്നോടൊപ്പമുണ്ടായിരുന്നിട്ടും ഒരപരിചിതനെപ്പോലെയാണല്ലോ നീ എന്നെ  നോക്കുന്നത്‌."&lt;br /&gt;       അയാളുടെ ഉള്ളില്‍ ഭയം അഗ്നിനാവ്‌ നീട്ടി.&lt;br /&gt;       "പേടിക്കേണ്ട.ഞാന്‍  ചില കാര്യങ്ങള്‍ പറയാനാണ്‌ വിളിച്ചത്‌".നിഴല്‍ തുടര്‍ന്നു:"എന്തിനാണ്‌ നിനക്കിത്ര  തിരക്ക്‌? നിന്റെ ജീവിതം മുഴുവന്‍ നിനക്ക്‌ തിരക്കായിരുന്നു.നിന്റെ  കണക്കുപുസ്തകത്തിലെ നേട്ടങ്ങളുടെ അക്കങ്ങള്‍ കൂട്ടുവാനുള്ള തിരക്ക്‌.എനിക്കു  മടുത്തു.നമുക്ക്‌ പിരിയാം."&lt;br /&gt;       മരവിച്ചുനിന്ന അയാള്‍ പെട്ടെന്നു  പറഞ്ഞു:ഇല്ല,പറ്റില്ല.എനിക്കിനിയും നിന്നെ ആവശ്യമുണ്ട്‌."&lt;br /&gt;നിഴല്‍  ചിരിച്ചുകൊണ്ട്‌ മൊഴിഞ്ഞു:"വയ്യ ചങ്ങാതീ,ക്ഷമിക്കണം.നിന്റെ തിരക്കില്‍ പെട്ട്‌  ഞാന്‍ വളരെ ക്ഷീണിതനായിരിക്കുന്നു.വയ്യ."&lt;br /&gt;       പെട്ടെന്ന്, എവിടെനിന്നോപാഞ്ഞുവന്ന  കാര്‍മേഘക്കൂട്ടങ്ങള്‍ ചന്ദ്രനെ മറച്ചു.നിഴല്‍ അപ്രത്യക്ഷനായി.കുറ്റിരുട്ടില്‍  ദിശാബോധം നഷ്ടപ്പെട്ട്‌ വിഭ്രാന്തിയോടെ പാഞ്ഞ അയാളെ ഒരു പൊട്ടക്കിണര്‍  കാത്തുകിടക്കുന്നുണ്ടായിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-7782150006464666349?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/7782150006464666349/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/07/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7782150006464666349'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7782150006464666349'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/07/blog-post.html' title='നിഴല്‍'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-975422464027409573</id><published>2010-06-20T10:07:00.000-07:00</published><updated>2010-06-20T10:16:33.213-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ബോധാസ്തമയം</title><content type='html'>ബോധോദയത്തിനുശേഷം,മരുഭൂമി പോലെ തോന്നുന്ന ഒരു പ്രദേശത്തുകൂടി നടക്കുകയായിരുന്നു ബുദ്ധന്‍ .പൊള്ളുന്ന വെയിലില്‍ ബുദ്ധന്‍ പിടഞ്ഞു.ഒരു തണലിനുവേണ്ടി ദാഹിച്ചു.പക്ഷേ  ഒരു വൃക്ഷത്തിന്റെ പച്ച അകലെപ്പോലും കാണുവാന്‍ കഴിഞ്ഞില്ല.&lt;br /&gt;       പെട്ടന്ന്,നാലു  കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഒരു കീറത്തുണി വിരിച്ച്‌ ഇത്തിരി തണലുണ്ടാക്കി  അതിനുതാഴെ ചുരുണ്ടുകിടക്കുന്ന ഒരുവനെ ബുദ്ധന്‍ കണ്ടു.യാത്രക്കിടയില്‍  വിശന്നുതളര്‍ന്ന് വീണുപോയതാവണം.ദയനീയമായ രൂപമായിരുന്നു അയാളുടേത്‌.ബുദ്ധനെ  കണ്ടപ്പോള്‍ വളരെ പ്രയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റിരുന്നു.വരണ്ടുണങ്ങിയ അയാളുടെ  തൊണ്ടയ്ക്ക്‌ ശബ്ദിക്കുവാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല.എങ്കിലും അയാളുടെ ദാഹവും  വിശപ്പും കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയും ബുദ്ധന്‍ ദര്‍ശന മാത്രയില്‍ത്തന്നെ  അറിഞ്ഞു.ബുദ്ധന്റെ ഉള്ളലിഞ്ഞു.പക്ഷേ, അയാള്‍ക്ക്‌ നല്‍കാന്‍ ബുദ്ധന്റെ കൈയില്‍  ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.ബുദ്ധന്‍ അയാളെ നോക്കി ഇങ്ങനെ പറഞ്ഞു:"മകനേ,നിന്റെ  മുഖം ദുഖാകുലമായിരിക്കുന്നുവല്ലോ.ആഗ്രഹങ്ങളാണ്‌ മകനേ ദുഖത്തിന്‌ കാരണം."&lt;br /&gt;        ഇതു  പറഞ്ഞശേഷം, കത്തുന്ന വെയിലില്‍ നിന്ന് അയാളുടെ കീറത്തുണിയുടെ തണലിലേക്ക്‌  കയറിയിരുന്ന് ബുദ്ധന്‍ ആശ്വാസത്തോടെ നിശ്വസിച്ചു.മുഖമുയര്‍ത്തിനോക്കിയ ബുദ്ധന്‍  കണ്ടത്‌ തന്നെ നോക്കി ചിരിക്കുന്ന അയാളെയാണ്‌.വല്ലാത്ത ആ ചിരിയില്‍ ബുദ്ധന്‍  പരുങ്ങി.തന്റെ അമളി മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കീറത്തുണിയുടെ തണലിന്റെ  ശീതളിമയില്‍ നിന്ന് പൊള്ളുന്ന വെയിലിലേയ്ക്ക്‌ ബുദ്ധന്‍  ഇറങ്ങിനിന്നു.&lt;br /&gt;        ബോധത്തിന്‌ ഉദയം മാത്രമല്ല,ചിലപ്പോള്‍ അസ്തമയവുമുണ്ടെന്ന് മുണ്ഡനം  ചെയ്യപ്പെട്ട ശിരസ്സില്‍ കത്തുന്ന വെയില്‍ച്ചീളുകള്‍ പതിച്ചപ്പ്പ്പോള്‍ ബുദ്ധന്‌  ബോദ്ധ്യമായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-975422464027409573?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/975422464027409573/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/06/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/975422464027409573'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/975422464027409573'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/06/blog-post.html' title='ബോധാസ്തമയം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-7422428396071729791</id><published>2010-04-04T09:44:00.000-07:00</published><updated>2010-04-04T10:04:40.350-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ഖസാക്കിലെ ഉരഗം</title><content type='html'>&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;br /&gt;&lt;br /&gt;കാലവര്‍ഷമേഘങ്ങള്‍  നക്ഷത്രങ്ങളെ മറച്ചു പിടിച്ച ആ അര്‍ദ്ധരാത്രിയില്‍ ചെതലിമലയുടെ അടിവാരത്തില്‍ ഒരു  ഇടിവാള്‍ വീണു ചിതറി.&lt;br /&gt;അടിവാരത്തെ കുതിര്‍ന്ന മണ്ണില്‍ ചലനശേഷിയറ്റ്‌  പുതഞ്ഞുകിടക്കുകയായിരുന്നു ഉരഗം. പൊട്ടിച്ചിതറി വീണ മിന്നലിന്റെ നടുക്കത്തില്‍  ഉരഗത്തിന്‌ ഒരു നിമിഷം ഭൂമിയും ആകാശവും കൈവിട്ടുപോയി.&lt;br /&gt;ഭൂമി പിളര്‍ന്ന  മിന്നലിന്റെ വാള്‍ത്തലയില്‍ ബോധേന്ദ്രിയങ്ങള്‍ ഉരഞ്ഞുകത്തി പൊടുന്നനെ ഉരഗം  ജ്ഞാനിയായി.&lt;br /&gt;ജ്ഞാനത്തിന്റെ അതീന്ദ്രീയ സ്വാതന്ത്ര്യം. എല്ലാ ജീവജാലങ്ങള്‍ക്കും  ഭൂമി വിട്ടുപോകുന്നതിനുമുമ്പ്‌, അബോധത്തിനും മരണത്തിനുമിടയിലെ സുഷുപ്‌ത പാതയില്‍  വച്ച്‌ ദൈവം കനിഞ്ഞു നല്‍കുന്ന ജ്ഞാനാനന്ദം.&lt;br /&gt;അജ്ഞേയതയുടെ മറ മാഞ്ഞുപോകുമ്പോള്‍,  രഹസ്യങ്ങളില്ലാത്ത പ്രപഞ്ചത്തിന്റെ സുതാര്യമായ നേര്‍ക്കാഴ്‌ച.&lt;br /&gt;ഉരഗത്തിന്റെ  അന്തര്‍നേത്രങ്ങള്‍ ആ പാതി രാവിലെ നാലു കാഴ്‌ചകളിലുടക്കി.&lt;br /&gt;ഉണര്‍ന്നിരിക്കുന്ന  നാലുപേര്‍.&lt;br /&gt;ആദ്യത്തെയാള്‍ തിരുവനന്തപുരത്തെ ഒരു നിരൂപകനായിരുന്നു. അയാള്‍ തന്റെ  ലേഖനത്തിന്റെ അവസാന വരികളില്‍ ചെറിയ വെട്ടിത്തിരുത്തലുകള്‍ വരുത്തി പേനയടച്ചു  വച്ചു. ഒരു നിമിഷം കണ്ണു കളടച്ചിരുന്നശേഷം ആശ്വാസത്തിന്റെ ഒരു നെടു വീര്‍പ്പോടെ  അയാള്‍ തന്റെ രചന വായിക്കാന്‍ തുടങ്ങി.&lt;br /&gt;&lt;span style="font-style: italic;"&gt;ഖസാക്കിന്റെ ഇതിഹാസം: നിരാസത്തിന്റെ  സൗന്ദര്യതലം&lt;/span&gt; എന്ന ലേഖനത്തിന്റെ ഓരോ വരിയിലൂടെയും നിരൂപകനൊപ്പം ഉരഗവും സഞ്ചരിച്ചു.  നിരൂപകന്‍ &lt;span style="font-style: italic;"&gt;ഖസാക്കിന്റെ ഇതിഹാസ&lt;/span&gt;ത്തിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതസമീപനങ്ങളെ  വിശകലനം ചെയ്‌തിരിക്കുന്നു. ജീവിതനിരാസത്തിന്റെ സൗന്ദര്യാത്മകതയെ രവി എങ്ങനെ  സാക്ഷാത്‌ കരിച്ചുവെന്നും മരണത്തെ രവി സൗന്ദര്യാത്മകമാക്കിയ തെങ്ങനെയെന്നും  ആംഗലേയപദധാരാളിത്തത്തോടെ നിരൂപകന്‍ നിരൂപിക്കുന്നു. അന്നേരം മേശപ്പുറത്ത്‌ തുറന്നു  കിടന്നിരുന്ന ഒരു ഇംഗ്ലീഷ്‌ പുസ്‌തകത്തിലെ വാക്കുകള്‍ ആ നിരൂപകന്റെ മലയാള വാക്കുകളെ  നോക്കി പരിഹസിച്ചു ചിരിക്കുന്നതുകണ്ട്‌ നിരൂപകന്‍ ഇംഗ്ലീഷ്‌ പുസ്‌തകം അടച്ച്‌  അലമാരയില്‍ വച്ചു പൂട്ടി.&lt;br /&gt;പലായനവാദപ്രേമിയായ നിരൂപകന്‍ ഉരഗത്തെ തന്റെ ലേഖനത്തിനു  പുറത്തുനിര്‍ത്തി.&lt;br /&gt;ഉരഗം വേദനയോടെ അടുത്ത ദൃശ്യത്തിലേക്ക്‌ ജ്ഞാനേന്ദ്രിയം  തുറന്നു.&lt;br /&gt;മലയാളം എം.എ. യ്‌ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥി പ്രബന്ധരചനയില്‍  മുഴുകിയിരിക്കുകയായിരുന്നു. &lt;span style="font-style: italic;"&gt;ഖസാക്കിന്റെ ഇതിഹാസ&lt;/span&gt;ത്തിലെ പാത്രസൃഷ്‌ടിയുടെ സവിശേഷതകള്‍  എന്ന പ്രബന്ധം അയാള്‍ക്ക്‌ പിറ്റേ ദിവസത്തെ ക്ലാസ്സ്‌ സെമിനാറില്‍  വായിക്കേണ്ടതുണ്ട്‌. തുറന്നുവച്ച കുറേ പുസ്‌തകങ്ങളുടെ ഇടയിലിരുന്ന്‌ കോട്ടുവായുടെ  അകമ്പടിയോടെ അയാള്‍ എഴുതുകയായിരുന്നു. അയാളുടെ മേശപ്പുറം നിറയെ &lt;span style="font-style: italic;"&gt;ഖസാക്കി&lt;/span&gt;നെ  മനസ്സിലാക്കാന്‍ നടത്തിയ നിരൂപക പ്രയത്‌നങ്ങള്‍. മേശപ്പുറത്ത്‌ തുറന്നു കിടക്കുന്ന  അവയില്‍ അടിവരകള്‍ വീഴുകയും പകര്‍ത്ത പ്പെടുകയും ചെയ്യുന്നു. അയാള്‍ ഓരോ കഥാപാത്ര  ത്തെയും ചെറിയ ചെറിയ തലക്കെട്ടുകളിലായി അടുക്കിയെഴുതി. രവി, മൈമുന, അപ്പുക്കിളി,  അള്ളാപ്പിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, നൈസാമലി, ഖാലിയാര്‍, മാധവന്‍നായര്‍, പത്മ.....  പട്ടികയില്‍ ഉരഗത്തിന്റെ പേരില്ലെന്ന്‌ ഉരഗം വേദനയോടെ  അറിഞ്ഞു.&lt;br /&gt;ദൃശ്യത്തില്‍നിന്ന്‌ പിന്‍വലിയും മുമ്പ്‌ മേശപ്പുറത്ത്‌ ഒരു പുസ്‌തകം  മാത്രം തുറന്നുവയ്‌ക്കാതെ ഇരി ക്കുന്നത്‌ ഉരഗം ശ്രദ്ധിച്ചു. ഏതോ വായനശാലയുടെ  മുദ്രപതിഞ്ഞ ആ പുസ്‌തകത്തിന്റെ പുറം ചട്ടയിലെ &lt;span style="font-style: italic;"&gt;ഖസാക്കിന്റെ ഇതിഹാസം&lt;/span&gt; എന്ന പേര്‌  കാലപ്പഴക്കം കൊണ്ട്‌ മാഞ്ഞു തുടങ്ങിയിരുന്നു.&lt;br /&gt;മൂന്നാം ദൃശ്യത്തിലെ കോട്ടയത്തെ  ഫീച്ചറെഴു ത്തുകാരന്‍ ധ്യാനത്തിലായിരുന്നു. മേശപ്പുറത്ത്‌ കുറേ പാലക്കാടന്‍  ദൃശ്യങ്ങളുടെ ചിത്രങ്ങള്‍. വെയില്‍ കുടിച്ചു നില്‍ക്കുന്ന പനകള്‍, ചെമ്മണ്ണുനിറഞ്ഞ  വെട്ടുവഴികള്‍, വെട്ടുവഴിയിലൂടെ റാന്തല്‍ വിളക്കും തൂക്കി നീങ്ങുന്ന കാളവണ്ടി,  പനകളുടെ പശ്ചാത്ത ലത്തില്‍ തലയില്‍ തട്ടമിട്ട ഒരു പെണ്‍കുട്ടി....&lt;br /&gt;അയാള്‍  ചിത്രങ്ങള്‍ ഓരോന്നായി എടുത്തു നോക്കി. നല്ല വിഷ്വല്‍ ഇഫക്‌ടുള്ള മൂന്നുചിത്ര  ങ്ങളെടുത്തു. പനകളും കാളവണ്ടിയും തട്ടമിട്ട പെണ്‍കുട്ടിയും ഒരു പ്രത്യേക പൊസിഷനില്‍  വച്ചു നോക്കിയിട്ട്‌ എഴുത്തുതുടങ്ങി: &lt;span style="font-style: italic;"&gt;ഇതിഹാസത്തിന്റെ  തട്ടകത്തിലൂടെ....&lt;/span&gt;&lt;br /&gt;വാക്കുകള്‍ റോഡുവിട്ട്‌ കാടുകയറി പൈങ്കിളിപ്പാട്ട്‌  കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉരഗം ദൃശ്യത്തില്‍ നിന്ന്‌ പിന്മാറി.&lt;br /&gt;പാരലല്‍  കോളേജില്‍ പഠിപ്പിക്കുന്ന യുവാവ്‌ ലൈബ്രറിയില്‍ നിന്നെടുത്ത  &lt;/span&gt;&lt;span style="font-style: italic;font-family:AnjaliOldLipi;font-size:130%;"  &gt;ഖസാക്കിന്റെ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt; &lt;span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-style: italic;font-family:AnjaliOldLipi;font-size:130%;"  &gt;ഇതിഹാസ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;span&gt;ത്തില്‍&lt;/span&gt; സ്വയം നഷ്‌ടപ്പെട്ടിരിക്കുകയായിരുന്നു ആ രാത്രി. അയാള്‍ ഇതിഹാസത്തിന്റെ &lt;span style="font-style: italic;"&gt; കഥാന്തരം&lt;/span&gt; എന്ന അവസാനത്തെ അദ്ധ്യായത്തിലായിരുന്നു.&lt;br /&gt;&lt;span style="font-style: italic;"&gt;സായാഹ്നയാത്രകളുടെ അച്ഛാ, രവി  പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ  കൂടുവിട്ട്‌ ഞാന്‍ വീണ്ടും യാത്രയാണ്‌.&lt;/span&gt;&lt;br /&gt;ഉരഗത്തിന്റെ ഉള്ളുമിടിച്ചു. ഞാന്‍,  ഞാനിതാ ഈ വായനക്കാരനിലേയ്‌ക്ക്‌ വരുകയാണ്‌. ഇയാള്‍ എന്നെ കാണാതിരിക്കുകയില്ല.  അയാള്‍ ആ വരികളിലെത്തി.&lt;br /&gt;&lt;span style="font-style: italic;"&gt;നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്‌പ്പോട്ടു  നോക്കി. ഇണര്‍പ്പുപൊട്ടിയ കറുത്ത നാക്ക്‌ പുറത്തേക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി  വിടരുന്നത്‌ രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാല്‌പടത്തില്‍ പല്ലുകള്‍  അമര്‍ന്നു. പല്ലുമുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‍പ്പടത്തില്‍  വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുക ത്തോടെ, വാത്സല്യത്തോടെ, രവിയെ  നോക്കിയിട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്‌ക്ക്‌ നുഴഞ്ഞു  പോയി.&lt;/span&gt;&lt;br /&gt;ഉരഗത്തിന്റെ കൗതുകം അയാളുടെ ഉള്ളിലേക്ക്‌ നുഴഞ്ഞു നോക്കി. എന്താണ്‌ അയാള്‍  അനുഭവി ക്കുന്നത്‌?&lt;br /&gt;അയാള്‍ രവിയിലായിരുന്നു. രവിയുടെ പാപങ്ങളി ലായിരുന്നു.  രവിയുടെ യാത്രയിലായിരുന്നു. രവിക്കു വേണ്ടി വരാനിരിക്കുന്ന ബസ്സിന്റെ ഇരമ്പത്തി  ലായിരുന്നു.&lt;br /&gt;പുറത്തു പെയ്യുന്ന കനത്ത ഇരുട്ടിലേക്ക്‌ ഒരു നിമിഷം നോക്കി അയാള്‍  പുസ്‌തകവും കണ്ണുകളു മടച്ചു.&lt;br /&gt;നിരാശയും ദുഃഖവും കലര്‍ന്ന്‌ ഉരഗത്തിന്റെ ഉള്ള്‌  വീണ്ടും കലങ്ങി.&lt;br /&gt;ഭൂമിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കറുത്ത ഒരു ഭീമാകാര  ജന്തുവായി ഇരുളില്‍ ചെതലിമല. മല ഒന്നുമുരണ്ടു.&lt;br /&gt;അന്നേരം, കോട്ടയത്തെ വീട്ടില്‍  ഉറങ്ങുക യായിരുന്നു രോഗാതുരനായ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;വിജയ&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ന്‍ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;&lt;br /&gt;ഉരഗത്തിന്റെ ബോധേന്ദ്രിയങ്ങളില്‍  വിജയന്‍ വെളിപ്പെട്ടു. സ്രഷ്‌ടാവിനു മുന്നില്‍ ഉരഗം നമിച്ചു.&lt;br /&gt;ഉരഗം ചോദിച്ചു:  ``സ്രഷ്‌ടാവേ, ഞാനില്ലായിരുന്നു വെങ്കില്‍ രവി എന്തു ചെയ്യുമായിരുന്നു? പല്ലു  മുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയായി അങ്ങ്‌ വര്‍ണ്ണിച്ച എന്റെ നിയോഗത്തിനു  വേണ്ടിയല്ലേ രവി ഖസാക്കിലെ കുതിര്‍ന്ന മണ്ണടരുകളിലവസാനിച്ച കനല്‍പ്പാതകള്‍  താണ്ടിയത്‌? രവിയുടെ കാലുകളി ലേക്ക്‌ ഞാന്‍ പകര്‍ന്ന വിഷമല്ലേ വായനക്കാരന്റെ  സിരകളിലേക്ക്‌ പടര്‍ന്ന്‌ ലഹരിയായത്‌?''&lt;br /&gt;സുഷുപ്‌തിയുടെ ഏതോ ആഴങ്ങളിലെ സ്വപ്‌ന  ദൃശ്യത്തില്‍ വിജയന്‍ ഉരഗത്തെ നേര്‍ക്കുനേര്‍ കണ്ടു, കേട്ടു.&lt;br /&gt;വിജയന്റെ വേദനയുടെ  വിലോല ശബ്‌ദം ഉരഗം ഇങ്ങനെ കേട്ടു:&lt;br /&gt;``ഉരഗമേ, നീയായിരുന്നു കഥാനായക&lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;ന്‍ &lt;/span&gt;&lt;span style=";font-family:AnjaliOldLipi;font-size:130%;"  &gt;.ഞാന്‍  ഖേദിക്കുന്നു.''&lt;br /&gt;താഴ്‌വാരങ്ങളില്‍ ഉറങ്ങുകയായിരുന്ന കാട്ടു പൂക്കള്‍ പൊടുന്നനെ  ഒരു കഴുകന്റെ ചിറകടി ശബ്‌ദം കേട്ട്‌ നടുങ്ങിയുണര്‍ന്നു.&lt;br /&gt;ഉരഗം അന്നേരം ഒഴുകിപ്പോയ  ഖേദങ്ങളുടെ നിറവിലായിരുന്നു.&lt;br /&gt;ഉരഗത്തിനു മുകളില്‍ കഴുകന്റെ കണ്ണുകള്‍ ആളാന്‍  തുടങ്ങി.&lt;br /&gt;ആ രാവിനൊപ്പം ഉരഗവും യാത്രയാരംഭിച്ചു.&lt;br /&gt;ചെതലിയുടെ ശിഖരങ്ങളില്‍  പുലര്‍വെട്ടം പടര്‍ന്നപ്പോള്‍ കാലവര്‍ഷത്തിന്റെ വെളുത്ത മഴനൂലുകള്‍ ആകാശം  നിറയ്‌ക്കാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-7422428396071729791?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/7422428396071729791/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/04/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7422428396071729791'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7422428396071729791'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/04/blog-post.html' title='ഖസാക്കിലെ ഉരഗം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-3153218313463404117</id><published>2010-03-12T07:06:00.000-08:00</published><updated>2010-03-12T07:38:07.195-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നിയോഗം</title><content type='html'>&lt;div style="text-align: left;"&gt;                &lt;span&gt;വല്‍മീകത്തിനുള്ളിലെ&lt;/span&gt; &lt;span&gt;നിഷ്ക്രിയതയില്‍നിന്നും&lt;/span&gt; &lt;span&gt;താപസന്‍&lt;/span&gt; &lt;span&gt;ശാപവചനം&lt;/span&gt; &lt;span&gt;ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌&lt;/span&gt; &lt;span&gt;തമസാ&lt;/span&gt; &lt;span&gt;തീരത്തെത്തി&lt;/span&gt;. &lt;span&gt;കുഞ്ഞിച്ചിറകുകള്‍&lt;/span&gt; &lt;span&gt;മിനുക്കി&lt;/span&gt; &lt;span&gt;മരക്കൊമ്പിലിരിക്കുന്ന&lt;/span&gt; &lt;span&gt;ഇണപ്പക്ഷികളെ&lt;/span&gt; &lt;span&gt;കണ്ട&lt;/span&gt; &lt;span&gt;താപസനയനങ്ങള്‍&lt;/span&gt; &lt;span&gt;ചുറ്റും&lt;/span&gt; &lt;span&gt;നിഷാദനെ&lt;/span&gt; &lt;span&gt;തിരഞ്ഞു&lt;/span&gt;.&lt;span&gt; കൈയ്യില്‍&lt;/span&gt; &lt;span&gt;വിഷാസ്ത്രവും&lt;/span&gt; &lt;span&gt;കണ്ണില്‍&lt;/span&gt; &lt;span&gt;കത്തുന്ന&lt;/span&gt; &lt;span&gt;ക്രൂരതയുമായി&lt;/span&gt; &lt;span&gt;നിഷാദന്‍&lt;/span&gt; &lt;span&gt;എത്തിയില്ല&lt;/span&gt;.&lt;span&gt; കാത്തുനിന്നു&lt;/span&gt; &lt;span&gt;മടുത്ത&lt;/span&gt; &lt;span&gt;താപസകണ്‌ഠത്തില്‍&lt;/span&gt; &lt;span&gt;ശാപവാക്യം&lt;/span&gt; &lt;span&gt;കുരുങ്ങിക്കിടന്നു&lt;/span&gt;.&lt;span&gt;പെട്ടന്ന്&lt;/span&gt; &lt;span&gt;ഇണപ്പക്ഷികള്‍&lt;/span&gt; &lt;span&gt;ചിലച്ചുകൊണ്ട്‌&lt;/span&gt; &lt;span&gt;അകലേയ്ക്കു&lt;/span&gt; &lt;span&gt;പറന്നുപോയി&lt;/span&gt;. ഞെട്ടിപ്പോയ താപസനുചുറ്റും&lt;span&gt; പലതരം&lt;/span&gt; &lt;span&gt;പക്ഷികള്‍&lt;/span&gt; &lt;span&gt;പരിഹാസധ്വനിപോലെ&lt;/span&gt; &lt;span&gt;ചിലച്ചു&lt;/span&gt;. &lt;span&gt;ഇതിഹാസ&lt;/span&gt; &lt;span&gt;സൃഷ്ടിയുടെ&lt;/span&gt; &lt;span&gt;ബീജാവാപം&lt;/span&gt; &lt;span&gt;നടക്കാതെപോയ&lt;/span&gt; &lt;span&gt;നിമിഷത്തെ&lt;/span&gt; &lt;span&gt;ശപിച്ച്‌&lt;/span&gt;  &lt;span&gt;താപസന്‍&lt;/span&gt;  &lt;span&gt;മറ്റൊരു&lt;/span&gt; &lt;span&gt;മുഹൂര്‍ത്തത്തിനായി&lt;/span&gt; &lt;span&gt;വല്‍മീകത്തിലേക്ക്‌&lt;/span&gt; &lt;span&gt;മടങ്ങി&lt;/span&gt;.&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-3153218313463404117?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/3153218313463404117/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/03/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/3153218313463404117'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/3153218313463404117'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/03/blog-post.html' title='നിയോഗം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-2129543427511962060</id><published>2010-02-17T09:10:00.000-08:00</published><updated>2010-02-17T09:18:27.588-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആത്മാവിന്റെ നിറം</title><content type='html'>അയാള്‍ക്ക്‌ അവളോട്‌ സ്നേഹത്തെക്കുറിച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഉള്ളില്‍ വിങ്ങിനിന്നവ വാക്കുകളിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.'ആത്മാവിലലിഞ്ഞ സ്നേഹം' എന്ന അയാളുടെ വാക്കുകള്‍ കേട്ടപാടെ അവള്‍ ചിരിക്കാന്‍ തുടങ്ങി.ആ ചിരിയുടെ ചില്ലുകള്‍ കൊണ്ട്‌ അയാളുടെ ഉള്ളം മുറിഞ്ഞ്‌ ചോര പൊടിഞ്ഞു.ചിരിയുടെ ഇടവേളയില്‍ അവള്‍ ചോദിച്ചു:'നിന്റെ ആത്മാവിന്‌ എന്തുനിറമാണ്‌? ജലത്തിന്റെ? പ്രാണവായുവിന്റെ? കണ്ണുനീരിന്റെ?'&lt;br /&gt;    ചിരിയുടെ ചില്ലുകള്‍ വീണ്ടും വീണുചിതറി.ഉള്ളം മുറിഞ്ഞ നീറ്റലില്‍ പിടഞ്ഞുകൊണ്ട്‌ അയാള്‍ വിചാരിച്ചു:എന്റെ ആത്മാവിന്റെ നിറം....ഇല്ല.ഞാനതു പറയില്ല.എന്റെ ആത്മാവിന്‌ നിന്റെ നിറമാണല്ലോ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-2129543427511962060?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/2129543427511962060/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/02/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/2129543427511962060'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/2129543427511962060'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/02/blog-post.html' title='ആത്മാവിന്റെ നിറം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-4828480526106969873</id><published>2010-01-12T08:19:00.000-08:00</published><updated>2010-01-12T08:24:01.514-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സക്കറിയയുടെ ഫ്‌ളാറ്റില്‍ നാഥുറാം</title><content type='html'>എരിതീയുടെ ഒരല നാഥുറാമിന്റെ ഇടംകണ്ണ്‌ കടന്നു പോകുമ്പോള്‍ പതിവുപോലെ വേദനയുടെ ആര്‍ത്തസ്വരം ഉയര്‍ന്നില്ല.&lt;br /&gt;സഹനം എന്ന വാക്കിന്റെ അര്‍ത്ഥപരിമിതി നരകം നാഥുറാമിന്‌ നല്‍കിയ ജ്ഞാനശകലങ്ങളിലൊന്നായിരുന്നു.&lt;br /&gt;നാരകീയാഗ്നിയുടെ ആര്‍ത്തലയ്‌ക്കുന്ന സമുദ്രത്തില്‍, പാപികളുടെ കഠോര നിലവിളികളുടെ നിലയ്‌ക്കാത്ത പ്രവാഹത്തില്‍, ഉള്ളുകീറുന്ന വേദനയെ കൈവിട്ടുപോയ നരജീവിതത്തിന്റെ ആനന്ദകാലം ഓര്‍മ്മയിലുണര്‍ത്തി നേരിടാന്‍ നാഥുറാം പഠിച്ചു കഴിഞ്ഞിരുന്നു.&lt;br /&gt;മരണം എന്ന മോചനപ്രതീക്ഷ നരകത്തിലില്ലല്ലോ. അളവില്ലാത്ത കാലത്തിന്റെ അനന്തസ്ഥലികളില്‍, നിയതരൂപമില്ലാത്ത വിതാനങ്ങളില്‍, തീ എന്ന പരമസത്യം. വേദന എന്ന ഒറ്റ അനുഭവം. ആളിപ്പടരുന്ന തീ ഒന്നു വിഴുങ്ങി പിന്മാറുന്ന നിമിഷാര്‍ദ്ധത്തിന്റെ ഇടവേളയിലെ അനുഭവത്തെ വിവരിക്കാന്‍ ഏതു പദമാണ്‌ ഉപയോഗിക്കാനാവുക?&lt;br /&gt;വിട്ടുപോകാനിടമില്ലാതെ, ആത്മാവ്‌ അഗ്നിയില്‍ കത്തി നീറിപ്പൊടിയുന്ന വേദനയുടെ ഉച്ചസ്ഥായിയില്‍ പോലും സഹനത്തിന്റെ പാഠങ്ങള്‍ നാഥുറാം വശപ്പെടുത്തിയതെങ്ങനെയെന്ന്‌ നാഥുറാമിനു പോലുമറിയില്ല. ആ നിമിഷങ്ങളില്‍ അര്‍ദ്ധനഗ്നനായ വൃദ്ധന്റെ കാരുണ്യം തുളുമ്പുന്ന നയനങ്ങള്‍ നാഥുറാമിന്റെ ഉള്‍ക്കണ്ണില്‍ തെളിഞ്ഞുവരുന്നതെന്തെന്ന്‌ അയാള്‍ ആശ്ചര്യം കൂറിയിട്ടുണ്ട്‌.&lt;br /&gt;പരോള്‍!&lt;br /&gt;നരകത്തിന്‌ നരകത്തിന്റെ നീതി. സഹനം ശീലിച്ച ആത്മാക്കള്‍ക്ക്‌, ശിക്ഷ ശിരസ്സുകുനിച്ചു വാങ്ങുന്നവന്‌ നരകം നല്‍കുന്ന കാരുണ്യം.&lt;br /&gt;മോചനം!&lt;br /&gt;നാഥുറാം നരകകവാടം കടന്ന്‌ മനുഷ്യശരീരധാരിയായി പുറത്തുവന്നു. ഭൂമിയില്‍ മനുഷ്യന്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ഉണ്ടാക്കിവച്ചിരിക്കുന്ന കാലക്കണക്കില്‍ പരോള്‍കാലം എത്ര ദിവസം വരുമെന്നറിയില്ല. ആജ്ഞ എപ്പോഴും വരാം.&lt;br /&gt;നരകത്തിനു പുറത്ത്‌, മുകളിലും താഴെയു മല്ലാത്ത, പ്രകാശവും ഇരുട്ടും ഇല്ലാത്ത, ദിക്കു കളില്ലാത്ത ഒരിടത്ത്‌ നാഥുറാം സന്ദേഹിയായി നിന്നു.&lt;br /&gt;പച്ചഗ്രഹത്തിലെ തന്റെ ജന്മഭൂമിയായ അര്‍ദ്ധദ്വീപ്‌ നാഥുറാമിന്‌ ലോകാന്തരങ്ങള്‍ക്കപ്പുറത്തുനിന്നേ തിരിച്ചറിയാനായി.&lt;br /&gt;അനാഥം!&lt;br /&gt;വൃദ്ധനെ ചിത്രവും പുസ്‌തകവും പുരാവസ്‌തു വുമാക്കി നാട്‌ ഇപ്പോഴും പേറുന്നുണ്ടാവും.&lt;br /&gt;നോക്കി നില്‍ക്കേ, ഇടനെഞ്ചില്‍ തുളച്ചുകയറുന്ന ഒരു വെടിയുണ്ടയുടെ ആളുന്ന അഗ്നി നാഥുറാമിന്റെ ഉള്ളുകീറി.&lt;br /&gt;എങ്ങോട്ടാണ്‌ പോവുക? എന്റെ ഹിന്ദുസ്ഥാനില്‍ എന്റെ ഇടം ഏത്‌?&lt;br /&gt;എനിക്ക്‌ ഇടമില്ല. അല്ലെങ്കില്‍ ഹിന്ദുസ്ഥാനില്‍ എല്ലായിടവും എനിക്കുള്ളതു തന്നെ.&lt;br /&gt;നിശ്ചയമില്ലാതെ പോവുക. കണ്ണടച്ചുള്ള ഒരു പതനം അത്‌ നിശ്ചയിക്കട്ടെ.&lt;br /&gt;ഭാരതത്തിന്റെ പശ്ചിമതീരത്ത്‌, അറേബ്യന്‍ കടലിന്റെ ഓരത്ത്‌, ഇരുളിനെ കീറിമുറിച്ചുകൊണ്ട്‌ അന്ന്‌ അര്‍ദ്ധരാത്രി ഒരു ധൂമകേതു കത്തിവീണു.&lt;br /&gt;അനന്തപുരിയിലെ നിദ്രാവിഹീനരും നിശാചരരും ഭീകരമായ ആ ശബ്‌ദം കേട്ട്‌ ഞെട്ടി.&lt;br /&gt;സൂര്യന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇരുട്ട്‌ ഊതിയകറ്റാനെത്തിയപ്പോള്‍ നാഥുറാം കണ്ണുകള്‍ തുറന്നു. `തിരുവനന്തപുരം' എന്ന വിളക്കക്ഷരങ്ങള്‍ വായിച്ചു.&lt;br /&gt;ആദ്യമായാണ്‌ മലയാള അക്ഷരങ്ങള്‍ നാഥുറാം കാണുന്നത്‌. എങ്കിലും അയാള്‍ക്ക്‌ അവ വായിക്കാനായി. പരേതര്‍ക്ക്‌ ഏതു ഭാഷയും വായിക്കാം. ഏതു ഭാഷയിലും സംസാരിക്കാം. ഭാഷയുടെ പരിമിതികള്‍ ഇഹലോകജീവന്റെ മാത്രം പ്രശ്‌നമാണല്ലോ.&lt;br /&gt;നഗരം ഉണരുന്നത്‌ എത്ര പെട്ടെന്നാണ്‌. പ്രഭാതത്തോടൊപ്പം ആക്രാന്തവും പരദൂഷണവും പാരയും പരക്കംപാരച്ചിലുംകൊണ്ട്‌ നഗരം സജീവമായി.&lt;br /&gt;ശ്രീശങ്കരന്റെ നാട്‌ - നാഥുറാം വിചാരിച്ചു. നന്നായി. വളരെ നന്നായി.&lt;br /&gt;നാഥുറാം പ്ലാറ്റ്‌ഫോമിലൂടെ വെറുതേ നടന്നു. യൂറോപ്യന്‍ വേഷധാരികളായ മലയാളിമക്കള്‍. ഇവരൊക്കെ അതിരാവിലെ എങ്ങോട്ടു പോകുന്നു?&lt;br /&gt;ഒരാള്‍ പ്ലാറ്റ്‌ഫോമിലെ ഒരു ബഞ്ചില്‍ വായിച്ചു കൊണ്ടിരിക്കുന്നു. നാഥുറാം അയാളുടെ അരികില്‍ ചെന്നിരുന്നു.&lt;br /&gt;ഒരുവേവലാതിയുമില്ലാത്ത ഒരു മനുഷ്യന്‍. എന്താവാം അയാള്‍ വായിക്കുന്നത്‌? നാഥുറാം അതിലേക്ക്‌ പാളി നോക്കി. ഒരു മലയാള പുസ്‌തകം.&lt;br /&gt;ഇതാണെന്റെ പേര്‌ - ഗ്രന്ഥനാമം നാഥുറാം വായിച്ചു.&lt;br /&gt;എന്തൊരു പേര്‌!&lt;br /&gt;ശാന്തയാത്രികന്‍ അവസാനത്തെ പേജിലാണ്‌. വൃദ്ധന്‌ ഇനി പേരില്ല. ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാന വരി വായിച്ചുതീര്‍ന്നതും എവിടെയോ തീവണ്ടിയുടെ കൂക്കുവിളി കേട്ടു.&lt;br /&gt;അതയാളുടെ വണ്ടിയായിരുന്നില്ല. അയാള്‍ പുസ്‌തകമടച്ചുവച്ച്‌ വീണ്ടു സൗമ്യനായി.&lt;br /&gt;ബാഗിനുമേല്‍ വച്ച പുസ്‌തകത്തിന്റെ പുറം ചട്ടയിലെ ബ്ലര്‍ബ്‌ നാഥുറാം വായിച്ചു:&lt;br /&gt;സ്വതന്ത്രഭാരതരാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ ഘാതകന്റെ മനസ്സിലേക്ക്‌ സക്കറിയ പണിയുന്ന നൂല്‍പ്പാലമാണ്‌ ഈ നോവല്‍..... വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ്‌ നിഗൂഢയാത്ര ചെയ്യുന്നു.&lt;br /&gt;പേരറിയാത്ത ഒരു വികാരത്തിന്റെ ലോഹദ്രവം നാഥുറാമിന്റെ ഉള്ളിലൂടെ ഉരുകിയിറങ്ങി.&lt;br /&gt;ദൈവമേ!&lt;br /&gt;ആരെക്കുറിച്ചാണിത്‌?&lt;br /&gt;വൃദ്ധനെ ഞാനും എന്നെ ഈ ജനതയും വധിച്ച ശേഷവും വൃദ്ധന്‍ ജീവിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ ഞാന്‍.... എന്നെക്കുറിച്ച്‌ ഇക്കാലവും ചിന്തിക്കുന്നത്‌ ആര്‌?&lt;br /&gt;പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അയാളുടെ ഗുരുജിയുടെ ചിത്രം വൃദ്ധന്റെ ചിത്രത്തിനരുകില്‍ അനാച്ഛാദനം ചെയ്യപ്പെട്ടത്‌ നാഥുറാം അറിഞ്ഞി രുന്നില്ലല്ലോ.&lt;br /&gt;പരേതന്മാര്‍ എല്ലാം അറിയുന്നില്ല.&lt;br /&gt;എല്ലാം അറിയുന്നത്‌ ബ്രഹ്മം മാത്രമാണ്‌. നാഥുറാം പുസ്‌തകത്തിലേക്ക്‌ കണ്ണെടുക്കാതെ നോക്കുന്നതു കണ്ട ശാന്തമുഖന്‍ നാഥുറാമിനോട്‌ ഒരു പുഞ്ചിരി പങ്കുവച്ചു.&lt;br /&gt;നാഥുറാമും ചിരിച്ചു. ചിരിയുടെ രാസവിദ്യ തനിക്ക്‌ നഷ്‌ടപ്പെട്ടിട്ടില്ലല്ലോ എന്ന്‌ അയാള്‍ ചിന്തിക്കുകയും ചെയ്‌തു.&lt;br /&gt;`ആ പുസ്‌തകം ഒന്നു തരാമോ?' - നാഥുറാം ചോദിച്ചു.&lt;br /&gt;യാത്രികന്‍ വിസ്‌മയത്തോടെ അയാളെ നോക്കി. നാഥുറാമിന്റെ ഉത്തരേന്ത്യന്‍ വേഷവും അയാളുടെ പച്ചമലയാളവും തമ്മില്‍ ഒരു പൊരുത്ത ക്കേട്‌ അയാള്‍ക്ക്‌ തോന്നിയിരിക്കണം.&lt;br /&gt;അയാള്‍ നാഥുറാമിന്‌ പുസ്‌തകം നീട്ടി. നാഥുറാം വിറയ്‌ക്കുന്ന കൈകളോടെ അതു വാങ്ങി. പുറംചട്ടയിലെ പഴകിത്തുരുമ്പിച്ച ഒരു തോക്കിന്റെ ചിത്രം നാഥുറാമിനെ വീണ്ടും ഓര്‍മ്മയുടെ നരകത്തിലേയ്‌ക്ക്‌ തള്ളി.&lt;br /&gt;1948 ജനുവരി 30 വൈകുന്നേരം 5 മണി.&lt;br /&gt;ഈ മണ്ണ്‌ കണ്ട ഏറ്റവും വലിയ പാപി ചരിത്ര ത്തില്‍ രക്തമുദ്ര പതിപ്പിച്ചത്‌ അന്നാണ്‌.&lt;br /&gt;വേദനകടിച്ചമര്‍ത്തിക്കൊണ്ട്‌ നാഥുറാം പുസ്‌തകം മറിച്ചുനോക്കി.&lt;br /&gt;ഒരനൗണ്‍സ്‌മെന്റും തീവണ്ടിയുടെ കൂകലും പ്ലാറ്റ്‌ഫോമിലെ ജനക്കൂട്ടത്തെ ഉണര്‍ത്തി. തിരക്ക്‌. പാച്ചില്‍.&lt;br /&gt;പുസ്‌തകത്തിന്റെ ഉടമയെവിടെ?&lt;br /&gt;നാഥുറാമിന്റെ കണ്ണുകള്‍ എമ്പാടും പരതി.&lt;br /&gt;തീവണ്ടി നീങ്ങാന്‍ തുടങ്ങി.&lt;br /&gt;പുസ്‌തകം നാഥുറാമിന്റെ കൈകളില്‍ അനാഥ മായി.&lt;br /&gt;ആദ്യപേജിലെ സക്കറിയ നാമധാരിയായ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള കുറിപ്പുമുതല്‍ സക്കറിയയുടെ മറ്റു കൃതികളിലൂടെ, പ്രസാധകക്കുറിപ്പിലൂടെ, കടപ്പാടിലൂടെ, അര്‍ജ്ജുന ഫല്‍ഗുന എന്ന ആദ്യ അദ്ധ്യായം മുതല്‍ ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാനഅദ്ധ്യായത്തിലെ അവസാന വരിവരെ അയാള്‍ തീപിടിച്ച ഒരു തീവണ്ടി യെപ്പോലെ സഞ്ചരിച്ചു.&lt;br /&gt;വായന കഴിഞ്ഞ്‌ നാഥുറാം ഏറെനേരം നിശ്ചലനായി ഇരുന്നു.&lt;br /&gt;അയാള്‍ക്ക്‌ ഉള്ളു പൊള്ളി നീറാന്‍ തുടങ്ങി. ഉള്ളിലെ തീയടങ്ങിയപ്പോള്‍ ചിരി വന്നു.&lt;br /&gt;ഇപ്പോള്‍ നാഥുറാം തിരുവനന്തപുരത്തെ തമ്പാനൂര്‍ തെരുവിലൂടെ നടക്കുകയാണ്‌.&lt;br /&gt;തെരഞ്ഞെടുപ്പുകാലം. മൂവര്‍ണ്ണവും ചുവപ്പും കാവിയും പേറി പാറുന്ന കൊടികളുടെ ഉത്സവം.&lt;br /&gt;തെരുവില്‍, ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക്‌ ഇഞ്ചുകള്‍ മാത്രം അകലെ റോഡിലിരുന്ന്‌ ഒരു കൊച്ചുകുട്ടി കളിക്കുന്നു. പല്ലില്ലാത്ത മോണകാട്ടി കുട്ടി നാഥുറാമിനെ നോക്കി ചിരിച്ചു.&lt;br /&gt;പൊടുന്നനെ, ചീറിവരുന്ന ഒരു വാഹനം കണ്ട്‌ അയാള്‍ക്ക്‌ ഉള്ളുകാളി.&lt;br /&gt;നാഥുറാം കുട്ടിയെ വാരിയെടുത്ത്‌ ഫുട്‌പാത്തി ലിരുത്തി. തൊട്ടപ്പുറത്ത്‌ മരച്ചുവട്ടില്‍ കൂടിനിന്നിരുന്ന നാടോടിക്കൂട്ടത്തിലെ കുട്ടിയുടെ അച്ഛനമ്മമാര്‍ വിസ്‌മയത്തോടെ അത്‌ നോക്കിനിന്നു.&lt;br /&gt;നാഥുറാം ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലുള്ള കറന്റ്‌ ബുക്‌സ്‌ ഷോറൂമിലേയ്‌ക്ക്‌ കയറിച്ചെല്ലുകയാണ്‌. കൈകളില്‍ ഇതാണെന്റെ പേരുമായി സക്കറിയയുടെ വിലാസമന്വേഷിച്ച അയാള്‍ കൗണ്ടറിലിരുന്ന ഷോറൂം മാനേജരെ അമ്പരപ്പിച്ചു.&lt;br /&gt;ഇപ്പോള്‍ തിരുവനന്തപുരത്തെ പാരീസ്‌ റോഡിലുള്ള വത്സലാ നഴ്‌സിംഗ്‌ ഹോമിന്‌ എതിര്‍വശത്തുള്ള കെട്ടിട സമുച്ചയത്തിനു മുന്നില്‍ നാഥുറാം ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയാണ്‌. ഓട്ടോറിക്ഷക്കാരനോട്‌ അഞ്ചു മിനിട്ട്‌ കാത്തു നില്‍ക്കാന്‍ പറഞ്ഞ്‌ നാഥുറാം മൂന്നാം നിലയിലെ സക്കറിയയുടെ ഫ്‌ളാറ്റിലേക്കു കയറിച്ചെന്നു.&lt;br /&gt;വായനയില്‍ മുഴുകിയിരുന്ന സക്കറിയയോട്‌ അയാള്‍ ചോദിച്ചു:&lt;br /&gt;`മിസ്റ്റര്‍ സക്കറിയ?'&lt;br /&gt;`അതേ'.&lt;br /&gt;കഥാപാത്രം കഥാകാരനെ നോക്കിനിന്നു.&lt;br /&gt;സക്കറിയ നാഥുറാമിനെ സംശയത്തോടെ നോക്കി. കൈയിലിരിക്കുന്ന ഇതാണെന്റെ പേര്‌ ശ്രദ്ധിച്ച സക്കറിയ പറഞ്ഞു:&lt;br /&gt;`ഇരിക്കാം'&lt;br /&gt;നാഥുറാം സക്കറിയയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു.&lt;br /&gt;നാഥുറാമിന്റ തീക്ഷ്‌ണനയനങ്ങള്‍ ശ്രദ്ധിച്ച സക്കറിയ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു. കണ്ടുപിടിക്കാന്‍ ഓര്‍മ്മകളുടെ അറകള്‍ കയറിയിറങ്ങി നിരാശനായി.&lt;br /&gt;`സംശയിക്കേണ്ട, നാം തമ്മില്‍ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല.' നാഥുറാം പറഞ്ഞു.&lt;br /&gt;`എവിടെയോ കണ്ടുമറന്ന ഒരു മുഖം പോലെ' - സക്കറിയുടെ മൃദു സ്വരം.&lt;br /&gt;`ഞാന്‍ മോഹന്‍ദാസ്‌' - നാഥുറാം സ്വയം പരിചയപ്പെടുത്തി.&lt;br /&gt;നാഥുറാം പുസ്‌തകം മറിച്ചുകൊണ്ടു പറഞ്ഞു:&lt;br /&gt;`നിങ്ങള്‍ വൃദ്ധന്‌ എന്തെല്ലാം ബഹുമതികളാണ്‌ നല്‌കിയിരിക്കുന്നത്‌. കള്ളന്‍, പൂച്ചസന്യാസി, വഞ്ചകന്‍, മായാവി, ഹിംസ്രമൃഗം, സൂത്രക്കാരന്‍, ഹൈന്ദവരുടെ ശത്രു....'&lt;br /&gt;സക്കറിയ ഒരു വിളറിയ ചിരി ചിരിച്ചു. നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ ഞാന്‍ മൂന്നു വെടിയുണ്ടകള്‍ നല്‌കി. ഇപ്പോള്‍ പരോള്‍ കാലത്തും പശ്ചാത്താപ ത്തിന്റെ നരകാഗ്നിയില്‍ ആത്മാവ്‌ വെന്തുപൊള്ളുന്നു. നിങ്ങള്‍ എന്നെ മനസ്സിലാക്കാന്‍ എന്റെ പൂര്‍വ്വ ജന്മങ്ങള്‍ മനസ്സിലാക്കാന്‍ നോവല്‍ എഴുതി. ഞാന്‍ നന്ദി പറയാന്‍ വന്നതാണ്‌'.&lt;br /&gt;സക്കറിയ നിശ്ശബ്‌ദനായി ഇരുന്നു.&lt;br /&gt;നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ വ്യാജ അനു കര്‍ത്താക്കള്‍, എനിക്ക്‌ യഥാര്‍ത്ഥ അനുയായികള്‍. വൃദ്ധന്‌ വിമര്‍ശകര്‍, എനിക്ക്‌ താങ്കളെപ്പോലെ എന്നെ മനസ്സിലാക്കുന്ന എഴുത്തുകാര്‍... ചരിത്രത്തിന്റെ കോമഡികള്‍.'&lt;br /&gt;സക്കറിയ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.&lt;br /&gt;നോവല്‍ വായിച്ച്‌ ചിത്തഭ്രമം ബാധിച്ചതായിരിക്കുമോ?- സക്കറിയ ആലോചിച്ചു. അദ്ദേഹത്തിന്‌ ചെറിയ പേടി തോന്നി. മുന്‍വാതില്‍ തുറന്നിട്ടി രുന്നതില്‍ ഖേദവും.&lt;br /&gt;`മോഹന്‍ദാസ്‌ എവിടെ നിന്നു വരുന്നു?' - സക്കറിയ സൗമ്യസ്വരത്തില്‍ ആരാഞ്ഞു.&lt;br /&gt;പൊടുന്നനെ നാഥുറാം പൊട്ടിച്ചിരിച്ചു.&lt;br /&gt;ഭയത്തിന്റെ ഒരു ശീതക്കാറ്റ്‌ സക്കറിയയുടെ ശരീരം തലോടി കടന്നുപോയി.&lt;br /&gt;ചിരിയൊടുങ്ങിയപ്പോള്‍ നാഥുറാം പറഞ്ഞു:&lt;br /&gt;`മോഹന്‍ദാസ്‌.... വൃദ്ധന്റെ പേര്‌. താങ്കള്‍ എനിക്കു നല്‌കിയ പേര്‌.... താങ്കള്‍ വൃദ്ധന്റെ പേരും എനിക്കു തന്നു.'&lt;br /&gt;ഒരു നിമിഷത്തെ നിശബ്‌ദത.&lt;br /&gt;`പക്ഷേ, ഞാനത്‌ ഉപേക്ഷിക്കുകയാണ്‌ എഴുത്തു കാരാ. വൃദ്ധന്റെ യാതൊന്നും എനിക്കുവേണ്ട. മരിച്ചവന്‌ പേരുകൊണ്ട്‌ ഉപയോഗമില്ലെന്ന്‌ താങ്കളുടെ നോവലിലുണ്ടല്ലോ. അതുകൊണ്ട്‌ താങ്കള്‍ ഈ പേര്‌ തിരിച്ചെടുത്തുകൊള്ളുക. സൂര്യന്‍ സൂര്യനായും ഇരുട്ട്‌ ഇരുട്ടായും നിലനില്‍ക്കട്ടെ.'&lt;br /&gt;നാഥുറാം കസേരയില്‍ നിന്ന്‌ എഴുന്നേറ്റു. സക്കറിയയും അറിയാതെ എഴുന്നേറ്റു.&lt;br /&gt;`മിസ്റ്റര്‍ സക്കറിയ, എനിക്ക്‌ താങ്കളുടെ പേരു വേണം. ഞാനതെടുക്കുന്നു. നിങ്ങള്‍ക്ക്‌ എന്നെ ഇനി പോള്‍ സക്കറിയ എന്നു വിളിക്കാം.'&lt;br /&gt;വീണ്ടും ഭിത്തികള്‍ കിടുങ്ങുമാറ്‌ നാഥുറാം പൊട്ടിച്ചിരിച്ചു.&lt;br /&gt;പിന്നീടുള്ള ചില നിമിഷങ്ങളില്‍ പ്രപഞ്ചം മുഴുവന്‍ ഇരുട്ടായിരുന്നു.&lt;br /&gt;താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്‌ദം ഭൂമിയിലേയ്‌ക്ക്‌ വെളിച്ചം കൊണ്ടുവന്നു.&lt;br /&gt;സക്കറിയ കസേരയില്‍ ഇരുന്നു.&lt;br /&gt;പൊടുന്നനെ, തെരുവിനെ കീറിമുറിച്ചുകൊണ്ട്‌ പാഞ്ഞുപോയ, `ശിവസേന' എന്ന്‌ രക്തനിറത്തിലെ അക്ഷരങ്ങളില്‍ എഴുതിവച്ച ഒരു ആംബുലന്‍സിന്റെ ആര്‍ത്തനാദം സക്കറിയയെ നടുക്കി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-4828480526106969873?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/4828480526106969873/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2010/01/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/4828480526106969873'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/4828480526106969873'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2010/01/blog-post.html' title='സക്കറിയയുടെ ഫ്‌ളാറ്റില്‍ നാഥുറാം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-2726428359654493891</id><published>2009-12-11T08:22:00.000-08:00</published><updated>2009-12-11T08:37:04.269-08:00</updated><category scheme='http://www.blogger.com/atom/ns#' term='രാഷ്ട്രീയം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌</title><content type='html'>മൂലധനത്തിന്റെ പ്രലോഭനീയമായ നവപ്രത്യയശാസ്ത്രത്തിന്റെ തുറന്ന വാഹനത്തില്‍ പുറം തിരിഞ്ഞുനിന്ന് പട്ടിണിക്കാരനും ഭൂരഹിതനും പീഡിതനും സ്വപ്നത്തിന്റെയും നീതിമോഹത്തിന്റെയും ഒഴിഞ്ഞ പാനപാത്രങ്ങള്‍ വച്ചുനീട്ടിയ സഖാവിനെ അവര്‍ രക്ഷകന്റെ കുപ്പായവും കിരീടവുമണിയിച്ചു.&lt;br /&gt;     വാഗ്ദാനങ്ങളുടെ ദൈവം.&lt;br /&gt;     ഈ ദൈവത്തിന്‌ ഒഴിഞ്ഞ പാനപാത്രങ്ങള്‍ നിറയ്ക്കാനുള്ള സിദ്ധിയില്ലെന്നും നിറഞ്ഞ പാനപാത്രങ്ങള്‍ തങ്ങളുടെ കൈകളിലാണെന്നും അവ തട്ടിയെടുത്ത്‌ അച്ചടക്കത്തിന്റെ അറയില്‍ സൂക്ഷിച്ചവര്‍ ആവര്‍ത്തിച്ചിട്ടും ജനങ്ങള്‍ സഖാവില്‍ നിന്ന് പിരിയാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ -&lt;br /&gt;     നേതാവിന്‌ പാകത്തിലുള്ള ചങ്ങല തീര്‍ക്കുന്നതിരക്കിലായി പാര്‍ട്ടി.&lt;br /&gt;     ചങ്ങല പൊട്ടിച്ച സഖാവിന്റെ മണ്ണുമാന്തികള്‍ പാര്‍ട്ടിയുടെ അന്നദാദാക്കളായ ചില വിശുദ്ധ പശുക്കളെ തോണ്ടിയപ്പോള്‍ -&lt;br /&gt;പാര്‍ട്ടി ബുദ്ധിജീവി നിര്‍ദ്ദേശാനുസരണം പേന കൈയ്യിലെടുത്തു.&lt;br /&gt;     നേതാവിനെ ആള്‍ദൈവമാക്കി.&lt;br /&gt;     ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന് അയാള്‍ നവമൂലധന ബുദ്ധിയുടെ പൂപ്പലും വഴുക്കലുമുള്ള വക്രമലയാളത്തില്‍ എഴുതി പത്രത്തിലച്ചടിപ്പിച്ചു.&lt;br /&gt;     വൈതാളികര്‍ ആര്‍ത്തു.&lt;br /&gt;     വായിച്ചവര്‍ക്ക്‌ പാര്‍ട്ടിയില്‍ ആള്‍ദൈവങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാത്രം മനസ്സിലായില്ല.&lt;br /&gt;     ഒരു വ്യാജ ബുദ്ധിജീവി എങ്ങനെ ഒറ്റുകാരനായിത്തീരുന്നു എന്നുമാത്രം മനസ്സിലായി.&lt;br /&gt;     ചായക്കട തിണ്ണയിലിരുന്ന് കട്ടന്‍ ചായയ്ക്കൊപ്പം പത്രം വായിച്ച ഒരു നിസ്വന്‍,ബുദ്ധിജീവിയുടെ സങ്കീര്‍ണ്ണ ലിഖിതം മനസ്സിലാകാത്തതിനാല്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ലളിതമായി അത്‌ ഇങ്ങനെ പൂരിപ്പിച്ചു:&lt;br /&gt;     "പാര്‍ട്ടി ഒറ്റുകാരുടെ കൂടാരമാകുമ്പോള്‍ അവശേഷിക്കുന്നവര്‍ ആള്‍ ദൈവങ്ങളാകുന്നു."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-2726428359654493891?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/2726428359654493891/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2009/12/blog-post.html#comment-form' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/2726428359654493891'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/2726428359654493891'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2009/12/blog-post.html' title='ആള്‍ ദൈവങ്ങള്‍ ഉണ്ടാകുന്നത്‌'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-6967252214946583864</id><published>2009-11-13T08:37:00.000-08:00</published><updated>2009-11-13T08:44:30.486-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍</title><content type='html'>കൃഷ്‌ണന്‍കുട്ടി സന്ദേഹങ്ങളാല്‍ ഉലഞ്ഞു.&lt;br /&gt;അയാളുടെ നീതിബോധം അയാള്‍ക്കു ഭാരമായി.&lt;br /&gt;സായാഹ്നപത്രം മടക്കി അയാള്‍ എഴുന്നേറ്റു.&lt;br /&gt;സദ്ദാംഹുസൈനെ തൂക്കിലേറ്റിയ ദാരുണ വാര്‍ത്തയായിരുന്നു അന്നത്തെ പത്രത്തിന്റെ ചുവന്ന തലക്കെട്ട്‌. അതിനുതാഴെ, `വിദേശവായ്‌പ അനിവാര്യം; വ്യവസ്ഥകള്‍ അംഗീകരിക്കും' എന്ന മന്ത്രി സഖാവിന്റെ പ്രസ്‌താവനയും.&lt;br /&gt;ആ വാര്‍ത്തകള്‍ കൃഷ്‌ണന്‍കുട്ടിയെ ആകെ ഭയപ്പെടുത്തി. സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റാകെ നിന്ന ചില വെളുത്ത സൈനികള്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചവിട്ടി എന്ന ഭാഗത്തെ ത്തിയപ്പോള്‍ അയാള്‍ക്കു വായന നിര്‍ത്തേണ്ടിവന്നു. മന്ത്രിയുടെ പ്രസ്‌താവനയും അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാനായില്ല.&lt;br /&gt;ഇവറ്റകള്‍ ആരാണ്‌?&lt;br /&gt;കൃഷ്‌ണന്‍കുട്ടിയുടെ ഉള്ളില്‍ രോഷമുറഞ്ഞ്‌ കനംതൂങ്ങി. അയാള്‍ വായനശാലയില്‍നിന്നും ഇരുട്ടിലിറങ്ങി നടന്നു.&lt;br /&gt;പാര്‍ട്ടിയാഫീസില്‍ പ്രകാശമുണ്ടായിരുന്നു. സെക്രട്ടറി പോയിട്ടില്ല.&lt;br /&gt;``സഖാവേ, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? നീതിക്ക്‌ എത്ര മുഖമുണ്ട്‌''?&lt;br /&gt;സെക്രട്ടറി പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട്‌ കൃഷ്‌ണന്‍കുട്ടി കൂടുതല്‍ പേടിച്ചു.&lt;br /&gt;വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തെ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. അതിനുതാഴെ നില ത്തിരുന്ന്‌ മകന്‍ ചരിത്രപാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്‌ - വാറല്‍ ഹേസ്റ്റിംഗ്‌സിന്റെ ഭരണ പരിഷ്‌കാരങ്ങള്‍.&lt;br /&gt;ഭാര്യ കഞ്ഞിവിളമ്പി. അയാളുടെ വിശപ്പ്‌ കെട്ടുപോയിരുന്നു.&lt;br /&gt;അന്നുരാത്രി അയാളെ ദുഃസ്വപ്‌നങ്ങളുടെ വേട്ടനായ്‌ക്കള്‍ പുലരുംവരെ പിന്തുടര്‍ന്നു.&lt;br /&gt;അയാളുടെകൂരയില്‍ ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ യന്ത്രത്തോക്കുകളുമായി അവര്‍ എത്തുന്നു.&lt;br /&gt;``ഗഡുമുടങ്ങിയിരിക്കുന്നു'' - അവര്‍ അറിയിക്കുന്നു.&lt;br /&gt;``എവിടെ നിന്റെ ഭാര്യ? മക്കള്‍?''&lt;br /&gt;ഒന്നു ഞെട്ടിയുണരാന്‍ പോലും കഴിയാതെ അയാളെ ആ ദുഃസ്വപ്‌നം പുലരുംവരെ കീഴ്‌പ്പെടുത്തി.&lt;br /&gt;പുലര്‍ച്ചെ അയാള്‍ ഉണരുന്ന നേരമായിട്ടും ഉണരാഞ്ഞപ്പോള്‍ ഭാര്യ അയാളെ കുലുക്കി വിളിച്ചു.&lt;br /&gt;അയാള്‍ അവശനായിരുന്നു.&lt;br /&gt;പണിപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു.&lt;br /&gt;``എന്തുപറ്റി നിങ്ങള്‍ക്ക്‌''? - ഭാര്യ ഉത്‌കണ്‌ഠയോടെ തിരക്കി.&lt;br /&gt;അയാള്‍ ഭാര്യയെ തുറിച്ചുനോക്കി. പിന്നെ പതിയെ പറഞ്ഞു: ``ഒന്നുമില്ല.''&lt;br /&gt;മഴ പെയ്യുന്നൂണ്ടായിരുന്നു. ക്രമേണ മഴ കനത്തു.&lt;br /&gt;അന്നയാള്‍ പണിസ്ഥലത്തേക്കു പോയില്ല. മഴയത്ത്‌ പാറമടയില്‍ പണി നടക്കില്ല.&lt;br /&gt;ഭാര്യ അയാളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുട്ടികളുടെ ഫീസ്‌, തന്റെ മരുന്നുകള്‍, പറ്റുകടയില്‍ പെരുകുന്ന കടം, സഹകരണ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌ വീണ്ടൂം വന്നത്‌...&lt;br /&gt;അയാള്‍ എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കുന്നു ണ്ടായിരുന്നില്ല.&lt;br /&gt;കുറേനേരം കൂടി മഴ നോക്കിനിന്നശേഷം അയാള്‍ കുടയുമെടുത്ത്‌ ഇറങ്ങി.&lt;br /&gt;വായനശാലയില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു.&lt;br /&gt;പത്രമെടുത്ത്‌ വെറുതേ അകപ്പേജുകള്‍ നോക്കി. വാര്‍ത്തകള്‍ക്കു മീതെ അയാളുടെ കണ്ണുകള്‍ പരതി നടന്നു.&lt;br /&gt;എല്ലാം അസ്വസ്ഥതയുടെ വിത്തുകള്‍.&lt;br /&gt;`തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍'&lt;br /&gt;`കടക്കെണി: രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തു.'&lt;br /&gt;`പാര്‍ട്ടിയെ കാലത്തിനൊത്ത്‌ മാറ്റണം' - പാര്‍ട്ടി സെക്രട്ടറി.&lt;br /&gt;`ആഗോളീകരണം അനിവാര്യം' - മന്ത്രി.&lt;br /&gt;`മാഫിയാതലവനില്‍ നിന്ന്‌ ചിലര്‍ കോടികള്‍ കൈപ്പറ്റി.'&lt;br /&gt;ഏറ്റവും മുകളില്‍ ഒരു വലിയ കളര്‍ ചിത്രം. പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്‌ട ക്ഷണിതാവായി അണികളെ അഭിസംബോധന ചെയ്യുന്ന സൂപ്പര്‍ സിനിമാതാരം. അദ്ദേഹത്തിന്റെ നവപ്രത്യയശാസ്‌ത്ര സംബന്ധിയായ പ്രസംഗം ആരാധനയോടും വിധേയഭാവത്തോടും വായതുറന്നു കേട്ടിരിക്കുന്ന അണികള്‍.&lt;br /&gt;അയാള്‍ ആ ചിത്രത്തിലെ നിശ്ശബ്‌ദരായി നിലകൊള്ളുന്ന ചെങ്കൊടികളോടൊപ്പമായിരുന്നു. കാറ്റില്‍ പറക്കാതെ തലകുനിച്ച്‌ നിരനിരയായി...&lt;br /&gt;ഇടനെഞ്ചില്‍ അയാള്‍ക്ക്‌ ഒരു നീറ്റല്‍ തോന്നി.&lt;br /&gt;പേജ്‌ മറിക്കവേ, വര്‍ഗ്ഗീയ വാദികള്‍ വധിച്ച രണ്ടുസഖാക്കളുടെ ചിത്രം. പണി സ്ഥലത്തുനിന്ന്‌ മടങ്ങിവരവേ, വഴിയില്‍ വച്ച്‌...&lt;br /&gt;അയാള്‍ക്ക്‌ ആ വാര്‍ത്തയും മുഴുവനാക്കാനായില്ല. അയാളുടെ കൈ അറിയാതെ ചെവിക്കു മുകളിലെ വെട്ടേറ്റ പാടില്‍ പരതി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാട്‌.&lt;br /&gt;ഓരോ വെട്ടേല്‍ക്കുമ്പോഴും, ബോധം കൈവിടും വരെ മുഷ്‌ടി താഴ്‌ന്നിരുന്നില്ല.&lt;br /&gt;ഉള്ളിലും കണ്ണുകളിലും നേരിയ കാഴ്‌ച തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയ്‌ക്കു ചുറ്റും നിന്ന സഖാക്കളുടെ മുഖങ്ങള്‍.&lt;br /&gt;സഖാവേ...&lt;br /&gt;രക്തം രക്തത്തെ തിരിച്ചറിയുന്ന വിളി.&lt;br /&gt;അയാള്‍ ബഞ്ചില്‍ ചാരിയിരുന്ന്‌ കണ്ണുകളടച്ചു.&lt;br /&gt;ക്ഷീണം കൊണ്ട്‌ അയാള്‍ മയങ്ങിപ്പോയി.&lt;br /&gt;അയാള്‍ അയാളെത്തന്നെ സ്വപ്‌നം കണ്ടു.&lt;br /&gt;വിദേശ കുത്തകകള്‍ക്ക്‌ വാതില്‍ തുറന്നു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള മാര്‍ച്ചില്‍ കൊടിയുമേന്തി പോലീസുകാരുടെ അടിയേറ്റു വീഴുന്ന അയാള്‍.&lt;br /&gt;പാര്‍ട്ടിയോഗങ്ങളില്‍ നേതാക്കളെ കേള്‍ക്കാന്‍ വേദിക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്ന അയാള്‍.&lt;br /&gt;രാത്രിയില്‍ പോസ്റ്ററും പശയുമായി തെരുവിലൂടെ നീങ്ങുന്ന അയാള്‍.&lt;br /&gt;പാര്‍ട്ടി വിജയിച്ച്‌ അധികാരമേറിയപ്പോള്‍ തെരുവില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ അയാള്‍.&lt;br /&gt;പതിയെ ചിത്രങ്ങള്‍ക്ക്‌ നിറം മങ്ങി. ഇപ്പോള്‍, പണികഴിഞ്ഞുവരുന്ന അയാള്‍ക്കുനേരെ ഒരു കവചിത വാഹനം. ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ ഒരു സായിപ്പ്‌ ഇറങ്ങിവരുന്നു. കൂടെ രണ്ട്‌ അനുചരന്മാര്‍.&lt;br /&gt;അവരും ച്യൂയിങ്‌ഗം ചവയ്‌ക്കുന്നുണ്ടായിരുന്നു.&lt;br /&gt;പൊടുന്നനെ, സായിപ്പിന്റെ ഓരത്ത്‌ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന അനുചരന്മാരിലൊരാളുടെ മുഖം സെക്രട്ടറിയുടേതാണെന്നു കണ്ട്‌ അയാള്‍ നടുങ്ങിയുണര്‍ന്നു.&lt;br /&gt;അന്നേരം വായനശാലയില്‍ മറ്റാരുമുണ്ടായിരുന്നില്ല.&lt;br /&gt;റോഡിന്റെ ഓരത്തെ മരത്തണലില്‍ കുറേ ചെറുപ്പക്കാര്‍ ചീട്ടുകളിക്കുന്നുണ്ടായിരുന്നു.&lt;br /&gt;ഇപ്പോള്‍ തുറന്ന കണ്ണുകള്‍ക്കുമുന്നിലും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ കൊലച്ചിരിയുമായി ചിലര്‍... കണ്ണുകള്‍ അടച്ചാലും തുറന്നാലും ഒരേ കാഴ്‌ച.&lt;br /&gt;അവര്‍ അയാള്‍ക്കുചുറ്റും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യാന്‍ തുടങ്ങി.&lt;br /&gt;മഴ അയാളെ വിളിച്ചു. അയാള്‍ മഴയിലേക്കിറങ്ങി.&lt;br /&gt;പിറ്റേന്ന്‌, അന്തര്‍ദേശീയ ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധികളും ഇടതുപക്ഷ സര്‍ക്കാരും വായ്‌പാകരാര്‍ ഒപ്പിടുന്ന വലിയ വര്‍ണചിത്രവും വാര്‍ത്തയും അച്ചടിച്ച പത്രത്തിന്റെ അകപ്പേജുകളിലൊന്നില്‍, പ്രാദേശിക വാര്‍ത്തകള്‍ക്കിടയില്‍, `മരിച്ച നിലയില്‍ കാണപ്പെട്ടു' എന്ന വാര്‍ത്ത യോടൊപ്പം ചേര്‍ത്തിരുന്ന അയാളുടെ മങ്ങിയ ചിത്രം അധികമാരും തിരിച്ചറിഞ്ഞില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-6967252214946583864?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/6967252214946583864/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2009/11/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/6967252214946583864'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/6967252214946583864'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2009/11/blog-post.html' title='അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-974318109302686072</id><published>2009-10-28T21:48:00.000-07:00</published><updated>2009-10-28T21:49:56.673-07:00</updated><title type='text'>നിരപരാധം</title><content type='html'>ബസ്സ്‌ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പുറകിലിരുന്ന സുന്ദര പുരുഷന്മാരുടെ ചര്‍ച്ച മുറിഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ സീറ്റില്‍ മുട്ടി. മറ്റു ചിലരുടെ നടുവുളുക്കി. പുറത്തേക്കു തെറിച്ച തെറിവാക്കുകളെ അവര്‍ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടാവണം പണിപ്പെട്ട്‌ പിടിച്ചു നിര്‍ത്തി.&lt;br /&gt;അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയായിരുന്നു ആ പുരുഷപ്രജകളുടെ ആനന്ദപ്രദമായ ചര്‍ച്ചാവിഷയം.&lt;br /&gt;പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ മുപ്പതുദിവസത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പിച്ചിച്ചീന്തി നശിപ്പിച്ച മുപ്പതുപേരില്‍ ഒരാളൊഴികെ എല്ലാവരെയും ഉന്നതനീതിപീഠം വെറുതേ വിട്ടിരിക്കുന്നു. പെണ്‍കുട്ടിയുടെ സീറ്റിനുപുറകിലെ പുരുഷന്മാര്‍ അത്‌ ആവേശത്തോടെ, ആമോദത്തോടെ, ആശ്വാസ ത്തോടെ ചര്‍ച്ച ചെയ്യുകയാണ്‌. മുപ്പതുദിവസം പലസ്ഥല ങ്ങളിലും കൊണ്ടുപോകവേ പെണ്‍കുട്ടിക്ക്‌ രക്ഷപെടാന്‍ അവസരങ്ങളുണ്ടായിട്ടും എന്തുകൊണ്ട്‌ രക്ഷപെട്ടില്ല എന്ന, വിധി പ്രസ്‌താവത്തിനിടയിലെ നീതിപീഠത്തിന്റെ ചോദ്യമാണ്‌ അവരെ ഏറ്റവും രോമാഞ്ചം കൊള്ളിച്ചത്‌. എത്ര ആണത്തമുള്ള കോടതി. കോടതിയായാല്‍ ഇങ്ങനെ വേണം.&lt;br /&gt;അന്നേരം പെണ്‍കുട്ടി തലയില്‍ മൂടിയിരുന്ന ഷാള്‍ ഒന്നുകൂടി മുറുകെ കെട്ടി. അവള്‍ക്ക്‌ ആ ശീതക്കാറ്റിലും വിയര്‍ക്കാന്‍ തുടങ്ങി. പൊടുന്നനെ ഓര്‍മ്മകളുടെ ഒരു തീക്കാറ്റ്‌ ഉള്ളിലേക്ക്‌ വീശിയടിച്ച്‌ അവളെ പൊള്ളിച്ചു.&lt;br /&gt;കപട സ്‌നേഹത്തിന്റെ കെണിയില്‍പ്പെട്ട്‌ വീടുപേക്ഷിച്ച്‌ കാമുകനോടൊപ്പം പുറപ്പെട്ട ദിവസംതന്നെ അയാള്‍ അവളുടെ ആത്മാവിനെ ആക്രമിച്ചു കൊന്നിരുന്നു. കാട്ടുമൃഗത്താല്‍ മുറിവേറ്റ ശരീരം പിന്നെയും ജീവിച്ചു. പുറത്തുനിന്നു പൂട്ടിയ നരച്ച ചുമരുകളുള്ള മുറിയിലേക്ക്‌ ക്യൂ പാലിച്ചു നിന്ന ചെന്നായ്‌ക്കള്‍ പിന്നെയും പിന്നെയും വന്നു. പല നിറമുള്ളവ. പല പ്രായമുള്ളവ.&lt;br /&gt;കാമുകന്‍ അന്നേരം വാതില്‍ക്കല്‍ കാവല്‍ നായയായി. രക്തപാനികളെ പുതുരക്തത്തിന്റ മാധുര്യം കുരച്ച്‌ ബോധ്യപ്പെടുത്തി അകത്തേക്കാ നയിക്കുന്ന ഒരു കറുത്ത തെരുവ്‌ നായ.&lt;br /&gt;മനുഷ്യന്‍ അവന്റെ വസ്‌ത്രത്തിനും തൊലിക്കു മടിയില്‍ സൂക്ഷിച്ചിരിക്കുന്ന കാട്ടുമൃഗങ്ങള്‍ ഉണര്‍ന്നു വരുന്ന മായക്കാഴ്‌ച.&lt;br /&gt;ചിരിക്കാന്‍ കഴിയുന്ന മൃഗങ്ങളുടെ രക്തം പുരണ്ട തേറ്റപ്പല്ലുകള്‍ കണ്ടുകണ്ട്‌ അവളുടെ കണ്ണുകള്‍ നീറി.&lt;br /&gt;കാഴ്‌ചയുടെ നരകത്തീയ്‌.&lt;br /&gt;പരമവേദനയുടെ കനലുകള്‍.&lt;br /&gt;കൊടിയ അപമാനത്താല്‍ നീറിനീറി പലവട്ടം മരിച്ചു. എങ്കിലും ജീവന്‍ വേര്‍പെടുത്താന്‍ അനുവദിക്കാതെ നായ കാവല്‍നിന്നു. താവളങ്ങള്‍ മാറിമാറിപ്പോയ വേദനയുടെ ദിനരാത്രങ്ങളിലെപ്പോഴൊ കണ്ണുകളില്‍ തിരിച്ചറിവുകളുടെ പ്രകാശം കെട്ടുപോയിരുന്നു.&lt;br /&gt;ചെന്നായ്‌ക്കളാല്‍ കൊന്നുവളഞ്ഞുവയ്‌ക്കപ്പെട്ട ഒരു മാംസത്തുണ്ടായിത്തീര്‍ന്നു അവള്‍. അപമാനത്തിന്റെ അടിത്തട്ടുകണ്ട ഒരു ചെറിയ ജീവന്‍ ആ ഇരയില്‍ സ്‌പന്ദിച്ചിരുന്നത്‌ കാവല്‍നായയായ ഇരുകാലിക്കുപോലും കാണാന്‍ കണ്ണുണ്ടായില്ല.&lt;br /&gt;മനുഷ്യന്‍ എന്നത്‌ തീര്‍ച്ചയായും ഒരു മഹത്തായ പദം തന്നെ.&lt;br /&gt;രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപെട്ടില്ല എന്ന കുറ്റം ഇരയുടെ മേല്‍ ചുമത്തി നീതിപീഠം ചെന്നായ്‌ക്കളെ വെറുതേവിടുകയും കാവല്‍പ്പട്ടിക്കു മാത്രം ചെറുശിക്ഷ വിധിക്കുകയും ചെയ്‌തു.&lt;br /&gt;മനുഷ്യന്‍ എന്ന പദം മാത്രമല്ല, ന്യായം, നീതി, നിയമം തുടങ്ങിയ പദങ്ങളും മഹത്തരംതന്നെയെന്ന്‌ ആ വാര്‍ത്ത വായിക്കവേ പെണ്‍കുട്ടി അറിഞ്ഞു.&lt;br /&gt;രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും മാന്‍കുട്ടി രക്ഷപെട്ടില്ല. ചെന്നായ്‌ക്കള്‍ എന്തു പിഴച്ചു? പാവം ചെന്നായ്‌ക്കള്‍.&lt;br /&gt;അവള്‍ ഓര്‍ത്തു: അച്ഛനും അമ്മയും എവിടെ യായിരിക്കും ഇപ്പോള്‍? അപ്പീല്‍ കൊടുക്കാന്‍ വക്കീലിനൊപ്പം... ഏതു മുജ്ജന്മ പാപത്തിന്റെ ഫലമാണ്‌ അവര്‍ അനുഭവിച്ചു തീര്‍ക്കുന്നത്‌.&lt;br /&gt;പത്രവാര്‍ത്ത അവളെ ഒട്ടും ഞെട്ടിച്ചില്ല. അവള്‍ അത്‌ നിസ്സംഗതയോടെ വായിച്ചു. പക്ഷേ അച്ഛനും അമ്മയും തകര്‍ന്നുപോയി. അച്ഛന്‍ അതു പ്രകടിപ്പിച്ചില്ല. അമ്മ നിലവിളിച്ചു കരഞ്ഞു.&lt;br /&gt;അവള്‍ക്ക്‌ കൗതുകം പകര്‍ന്നത്‌ വാര്‍ത്ത യ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാ യിരുന്നു. പ്രതികള്‍ കോടതിയില്‍നിന്നും സന്തോഷ ത്തോടെ പുറത്തിറങ്ങിവരുന്ന ചിത്രത്തിനു താഴെ വക്കീലന്മാരുടെയും വിധികര്‍ത്താവായ നിയമജ്ഞ ന്റെയും ചിത്രമുണ്ടായിരുന്നു.&lt;br /&gt;വിധികര്‍ത്താവിന്റെ ചിത്രത്തില്‍ പെണ്‍കുട്ടിയുടെ കണ്ണുകളുടക്കി നിന്നു. തലയൊക്കെ നരച്ചുതുടങ്ങിയ ഒരു മുത്തച്ഛന്‍. പക്ഷേ, കണ്ണില്‍ കണ്ണടയില്ല.&lt;br /&gt;അന്നേരം അവള്‍, തന്റെ ബാഗില്‍ അനാഥമായി ക്കിടക്കുന്ന വെള്ളെഴുത്ത്‌ കണ്ണടയെക്കുറിച്ചോര്‍ത്തു.&lt;br /&gt;ആരുടേയോ ഒരു കണ്ണട.&lt;br /&gt;കൊടും വേദനയുടെ, അവമതിയുടെ ദിന രാത്രങ്ങളില്‍ മുഖങ്ങള്‍ ഓര്‍മ്മയില്‍ നിന്നും ഒലിച്ചു പോയിരുന്നു. ഏതോ ഒരു പാവം നിരപരാധി മുത്തച്ഛന്റെ നിരപരാധിയായ കണ്ണട.&lt;br /&gt;വസ്‌ത്രങ്ങള്‍ വാരിനിറച്ചപ്പോള്‍ കിടക്കയില്‍ നിന്നും അതും തന്റെ ബാഗില്‍ പെട്ടുപോയതാണ്‌.&lt;br /&gt;കണ്ണട എവിടെയെന്നോര്‍ത്ത്‌ വിഷമിക്കുകയാവും ആ മുത്തച്ഛന്‍. പാവം. പീഡിപ്പിക്കപ്പെടുന്ന പെണ്‍ കുട്ടികള്‍ മുഖങ്ങള്‍ ഓര്‍ത്തു വച്ച്‌ വെള്ളെഴുത്തു കണ്ണടകള്‍ തിരിച്ചേല്‍പ്പിക്കണം എന്ന ഒരു കോടതി വിധിയും കൂടി ഉണ്ടാകേണ്ടതാണ്‌.&lt;br /&gt;പത്രത്തിലെ വിധികര്‍ത്താവായ മുത്തച്ഛനും കണ്ണടയില്ലല്ലോ. കണ്ണടവയ്‌ക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു. ഒരു പക്ഷേ നഷ്‌ടപ്പെട്ടുപോയതായിരിക്കുമോ? ആയിരിക്കാം. തിടുക്കം പൂണ്ട ചില സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ പലതും മറന്നുവച്ച്‌ നഷ്‌ടപ്പെട്ടുപോകും.&lt;br /&gt;കണ്ണടയില്ലാതിരുന്നാല്‍ മുത്തച്ഛന്‍ നിയമഗ്രന്ഥ ങ്ങളിലെ ചെറിയ അക്ഷരങ്ങള്‍ എങ്ങനെ കാണും? അവ വായിച്ച്‌ എങ്ങനെ വ്യാഖ്യാനിക്കും?&lt;br /&gt;കറുത്തിരുണ്ട വിധിന്യായങ്ങള്‍ കൂടിവരുന്നതിനു കാരണം ഒരു പക്ഷേ, ഈ പാവം മുത്തച്ഛന്മാര്‍ക്ക്‌ കണ്ണടകള്‍ ഇല്ലാത്തതുകൊണ്ടാകാം.&lt;br /&gt;നിരപരാധികളുടെ എണ്ണം അനുദിനം കൂടി വരുന്നതും അതുകൊണ്ടാകാം.&lt;br /&gt;ഈ മുത്തച്ഛന്‌ കണ്ണടയില്ലാത്തുകൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പ്രതിക്കൂട്ടില്‍ നിന്ന്‌ ഇനിയും നിരപരാധികള്‍ വരിവരിയായി ഇറങ്ങിവരും. അതുപാടില്ല.&lt;br /&gt;അവള്‍ ബാഗിനുള്ളില്‍ നിന്നും കണ്ണട തപ്പി യെടുത്തു. കട്ടിലെന്‍സുള്ള ഒരു വെള്ളെഴുത്തു കണ്ണട. തീര്‍ച്ചയായും പത്രത്തിലെ നിയമജ്ഞന്‍ മുത്തച്ഛന്‌ ഒരു കണ്ണടയുടെ കുറവുണ്ട്‌. ഒരു പക്ഷേ, നഷ്‌ടപ്പെട്ട താണെങ്കില്‍ അത്‌ തന്റെ പക്കലുള്ള കണ്ണടയാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു നടുക്കുന്ന ചിന്ത കൊള്ളിയാന്‍ പോലെ അവളുടെ ഉള്ളിലൂടെ പാഞ്ഞുപോയി.&lt;br /&gt;അവളുടെ ഉള്ളില്‍ എന്തൊക്കെയോ വീണ്ടും നീറിപ്പിടിച്ച്‌ പുകയാന്‍ തുടങ്ങി.&lt;br /&gt;അവള്‍ അന്നേരം വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. അച്ഛനും അമ്മയും രാവിലെ തന്നെ അപ്പീലിന്റെ ആശ്വാസം തേടി വക്കീലിനെ കാണാന്‍ പോയി. പൊയ്‌ക്കോട്ടെ. പ്രതീക്ഷകള്‍ പെട്ടെന്ന്‌ അവസാനി ക്കാത്തതുതന്നെ നല്ലത്‌.&lt;br /&gt;വീട്‌ പുറത്തുനിന്ന്‌ പൂട്ടിയിരുന്നു. ഉമ്മറത്തേ ക്കിറങ്ങരുതെന്ന്‌ അവളെ അച്ഛന്‍ ഓര്‍മ്മപ്പെടുത്തിയത്‌ അവള്‍ ഓര്‍ത്തു. വീട്ടുതടങ്കലിന്റെ നിയമങ്ങള്‍.&lt;br /&gt;അവള്‍ കണ്ണടയെടുത്ത്‌ ഒരു തൂവാലയില്‍ പൊതിഞ്ഞ്‌ ബാഗില്‍ വച്ചു. വസ്‌ത്രങ്ങള്‍ മാറ്റി തലയില്‍ ഒരു ഷാള്‍ മൂടിക്കെട്ടി.&lt;br /&gt;പിന്നെ, അടുക്കളയില്‍ കയറി മുനയും മൂര്‍ച്ചയുമുള്ള ഒരു കത്തി തിരഞ്ഞെടുത്തു.&lt;br /&gt;അതും കണ്ണടയ്‌ക്കൊപ്പം ബാഗില്‍ വച്ചു.&lt;br /&gt;പുറകിലെ കതകുതുറന്ന്‌ പുറത്തേക്കിറങ്ങുമ്പോള്‍ അവളുടെ ഉള്ള്‌ കാളി.&lt;br /&gt;തിരികെക്കയറി തന്റെ മേശപ്പുറത്ത്‌ ചില്ലിട്ടു വച്ചിരുന്ന ഒരു ചിത്രം അവളെടുത്തു. അച്ഛനും അമ്മയും മൂന്നുവയസ്സുള്ള അവളും. പൊടുന്നനെ അവള്‍ ആ ഫോട്ടോയില്‍ കെട്ടിപ്പിടിച്ച്‌ കമഴ്‌ന്നുകിടന്നു തേങ്ങി.&lt;br /&gt;പിന്നെ എഴുന്നേറ്റ്‌ കതകുചാരി റോഡിലിറങ്ങി. ബസ്സ്‌സ്റ്റോപ്പില്‍ നിന്നും ആരുടെയും ശ്രദ്ധയില്‍ പ്പെടാതെ ബസ്സില്‍ കയറിപ്പറ്റാന്‍ അവള്‍ നന്നേ പാടുപെട്ടു.&lt;br /&gt;ഇപ്പോള്‍ ബസ്സ്‌ നഗരത്തിലേക്കു കടന്നിരിക്കുന്നു. പുറകിലെ കോമളപൗരന്മാര്‍ ഇടയ്‌ക്ക്‌ എപ്പോഴോ ഇറങ്ങി.&lt;br /&gt;അവള്‍ ബസ്സ്‌സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോയില്‍ കയറി പോകേണ്ടിടം പറഞ്ഞു.&lt;br /&gt;ഒരു വലിയ വീട്‌. കാവല്‍ക്കാരന്‍.&lt;br /&gt;മുഖത്ത്‌ ഘടിപ്പിച്ചുവച്ച കൃത്രിമാഹ്‌ളാദത്തോടെ `അങ്കിളില്ലേ' എന്ന ഒരു ചോദ്യത്തില്‍ കാവല്‍ക്കാരന്റെ കടമ്പയെ അതിജീവിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.&lt;br /&gt;പിന്നെയും അയാളില്‍ ബാക്കിനിന്ന ചെറു സന്ദേഹം അവള്‍ വശ്യമായ ഒരു ചിരികൊണ്ട്‌ അലിയിച്ചു കളഞ്ഞു.&lt;br /&gt;അയാള്‍ അവളെ അകത്തേക്കു നയിച്ചു.&lt;br /&gt;കാവല്‍ക്കാരന്‍ തിരികെ നടന്ന്‌ പുറത്തെ ഗേറ്റിലെത്തിയ ശേഷമേ അവള്‍ കാളിങ്‌ ബെല്‍ അമര്‍ത്തിയുള്ളു.&lt;br /&gt;വൃദ്ധനായ നീതിപാലകന്‍ വാതില്‍ തുറന്നു.&lt;br /&gt;അവള്‍ വിധികര്‍ത്താവിന്‌ ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷേ, അയാള്‍ക്ക്‌ ചിരിക്കാനായില്ല.&lt;br /&gt;അയാളുടെ അതിശയം മാറുന്നതിനു മുമ്പുതന്നെ അവള്‍ ബാഗില്‍ നിന്നും കണ്ണടയെടുത്ത്‌ ഇടംകൈ കൊണ്ട്‌ അയാള്‍ക്ക്‌ നീട്ടി.&lt;br /&gt;അമ്പരപ്പും വിസ്‌മയവും അയാളെ മൂടി.&lt;br /&gt;അതു വാങ്ങാന്‍ കൈനീട്ടുമ്പോള്‍ അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും അതു പുറത്തു വന്നില്ല.&lt;br /&gt;അന്നേരം അവളുടെ വലതു കൈ ബാഗിനുള്ളിലെ കത്തിപ്പിടിയില്‍ അമര്‍ന്നു.&lt;br /&gt;ഒരു നിമിഷം.&lt;br /&gt;കാവല്‍ക്കാരന്‌ കേള്‍ക്കാന്‍പോലും ഒച്ചയുണ്ടാ യിരുന്നില്ല അയാളുടെ ദുര്‍ബലമായ ഞരക്കത്തിന്‌.&lt;br /&gt;ഭിത്തിയിലെ ഘടികാരത്തിലെ നിമിഷ സൂചിക്ക്‌ ഒട്ടും ദുര്‍ബലമല്ലാത്ത ആ നിമിഷത്തെ രേഖപ്പെടുത്താന്‍ ആയാസപ്പെടേണ്ടിവന്നു.&lt;br /&gt;അനന്തരം, ആകാശം പൊട്ടിപ്പൊളിഞ്ഞ്‌ താഴെ വീണ്‌ തകരുകയോ സൂര്യന്‌ പഥഭ്രംശം സംഭവിക്കുകയോ ചന്ദ്രനും നക്ഷത്രങ്ങളും കൊഴിഞ്ഞു വീഴുകയോ ഉണ്ടായില്ല.&lt;br /&gt;വൃദ്ധന്റെ അലമാരയില്‍ വര്‍ഷങ്ങളായി തുറന്നു നോക്കാതെ പൊടിപിടിച്ചിരുന്ന നീതിശാസ്‌ത്ര ഗ്രന്ഥങ്ങളിലെ ചിതലുകള്‍ മാത്രം ഒരു നിമിഷം സന്ദേഹികളായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-974318109302686072?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/974318109302686072/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2009/10/blog-post_28.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/974318109302686072'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/974318109302686072'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2009/10/blog-post_28.html' title='നിരപരാധം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-4252155782224109331</id><published>2009-10-10T10:11:00.000-07:00</published><updated>2009-10-10T10:16:17.312-07:00</updated><title type='text'>അരക്ഷിതം</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:100%;"&gt;   തോക്കേന്തിയ ഒരു പ്രതിമയായി  ന്യൂജനറേഷന്‍ ബാങ്കിന്റെ കണ്ണാടി വാതിലിനു മുന്നില്‍  അയാള്‍.&lt;br /&gt;വെയിലുറയ്‌ക്കുന്നു. ജനങ്ങള്‍ വരവായി.&lt;br /&gt;വ്യവസ്ഥകള്‍ ലളിതം.  ഉദാരം.&lt;br /&gt;കറവപ്പശു, വീട്‌, ബൈക്ക്‌, കാര്‍, ഫ്‌ളാറ്റ്‌... ഏതു സ്വപ്‌നമായാലും  സാക്ഷാത്‌കാരത്തിന്‌ ആധാരങ്ങളും കുറെ ഒപ്പുകളും മാത്രം മതി.&lt;br /&gt;അയാള്‍ ആദ്യം വന്ന  വൃദ്ധനെയും നിറം മങ്ങിയ സാരി ചുറ്റിയ ഒരു സ്‌ത്രീയെയും ആദരവോടെ അഭിവാദ്യം  ചെയ്‌തു.&lt;br /&gt;ഓരോ കസ്റ്റമറെയും അവര്‍ കടന്നുവരുമ്പോള്‍ അഭിവാദ്യം ചെയ്യണം എന്നാണ്‌  മാനേജരുടെ ഉത്തരവ്‌.&lt;br /&gt;കൈയില്‍ പഴകി മുഷിഞ്ഞ ഒരു ആധാരത്തിന്റെ ചുരുളുമായി നിന്ന  വൃദ്ധന്‌ ചെറിയ വിറയലുണ്ടാ യിരുന്നു. നിസ്സഹായതയുടെ നിഴലുകള്‍ മൂടിയ  കണ്ണുകളായിരുന്നു ആ സ്‌ത്രീയുടേത്‌.&lt;br /&gt;അയാള്‍ വൃദ്ധനെ താങ്ങി, പതിയെ കനത്ത ഡോര്‍  തള്ളിത്തുറന്നു കൊടുത്തു. വൃദ്ധനും സ്‌ത്രീയും ബാങ്കിന്റെ ശീതീകരിച്ച ഉള്ളിലേക്കു  നടന്നു. ബാങ്ക്‌ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ടി.വി.യില്‍ ഒരു വലിയ തിമിംഗലം തന്റെ  വായ്‌ തുറന്ന്‌ ഇരയെ അകത്താക്കുന്ന അനിമല്‍ പ്ലാനറ്റ്‌ ചാനലിലെ ദൃശ്യം വാതില്‍  അടയുന്നതിന്‌ മുമ്പ്‌ ഒരു നിമിഷം അയാള്‍ കണ്ടു.&lt;br /&gt;വാതില്‍ അടഞ്ഞപ്പോള്‍  അയാള്‍ക്ക്‌ നെഞ്ചു രുക്കം തോന്നി. അയാള്‍ കൈയിലെ തോക്ക്‌ ഒന്നുകൂടി മുറുക്കി  ചേര്‍ത്തുപിടിച്ചു.&lt;br /&gt;പിന്നീട്‌ വന്നത്‌ ഒരു പയ്യനായിരുന്നു. കൈയില്‍ റേഷന്‍  കാര്‍ഡും ആധാരവും. ഒരു 150 സി.സി. ബൈക്കിന്റെ സ്വപ്‌നം കൊണ്ട്‌ അവന്റെ കണ്ണുകള്‍  തിളങ്ങിയിരുന്നത്‌ അയാള്‍ കണ്ടു.&lt;br /&gt;അവന്‌ അയാളുടെ അഭിവാദ്യം ആവശ്യമുണ്ടാ  യിരുന്നില്ല. കണ്ണാടി വാതില്‍ തള്ളിത്തുറന്ന്‌ അവന്‍ അകത്തേക്ക്‌  കയറിപ്പോയി.&lt;br /&gt;അയാള്‍ സ്റ്റൂളിലിരുന്നു.&lt;br /&gt;കാലുകളുടെ വേദന പറഞ്ഞ്‌ കേണപേക്ഷിച്ച  പ്പോള്‍ അനുവദിച്ചു കിട്ടിയതാണ്‌ സ്റ്റൂള്‍. ബാങ്കിന്റെ നിയമങ്ങള്‍ക്ക്‌ എതിരാണ്‌  അതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌, കസ്റ്റമേഴ്‌സ്‌ വാതില്‍ക്കല്‍ വരുമ്പോള്‍  ഇരിക്കരുത്‌ എന്ന വ്യവസ്ഥയോടെയാണ്‌ മാനേജര്‍ അതനുവദിച്ചത്‌.&lt;br /&gt;മുന്നിലും പിന്നിലും  ക്യാമറയുടെ കറുത്ത നേത്രങ്ങളുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തനിക്കു  മാത്രമല്ല, പടികടന്നു വരുന്നവര്‍ തിരികെ റോഡിലെത്തുംവരെ അവയുടെ തീക്ഷ്‌ണ നയനങ്ങള്‍  അകമ്പടിയുണ്ട്‌.&lt;br /&gt;തന്റെ അഭിവാദനങ്ങള്‍ക്ക്‌ ഊഷ്‌മളത പോരെന്ന്‌ മാനേജര്‍ കഴിഞ്ഞ  ദിവസം ക്യാബിനില്‍ വിളിച്ചു വരുത്തി പറഞ്ഞിരുന്നു.&lt;br /&gt;എല്ലാം അദ്ദേഹം കാണുന്നു,  അറിയുന്നു. ഒരു നിശ്വാസം പോലും തനിക്ക്‌ സ്വകാര്യമായില്ല.&lt;br /&gt;തന്റെ പോക്കറ്റിനു  മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന തസ്‌തികപ്പേരില്‍ അയാള്‍ വെറുതെ നോക്കി:  സെക്യൂരിറ്റി ഓഫീസര്‍!&lt;br /&gt;അയാള്‍ തന്റെ സന്തത സഹചാരിയായ ഇരട്ടക്കുഴല്‍ തോക്കിനെ  നോക്കി. തിരയില്ലാത്ത തോക്ക്‌.&lt;br /&gt;വെറുമൊരു ഇരുമ്പു കുഴല്‍.&lt;br /&gt;അയാള്‍ അതിന്റെ  ട്രിഗറില്‍ കൈവച്ചു.&lt;br /&gt;അന്നേരം അയാളുടെ ഉള്ളില്‍ ചോരയുടെ ഒരു തിരമാല  ആഞ്ഞുവീശി.&lt;br /&gt;അതിര്‍ത്തിയില്‍, ഇരുവശവും വീണുപൊട്ടുന്ന ഷെല്ലുകള്‍. ചീറിപ്പായുന്ന  വെടിയുണ്ടകള്‍. മരണത്തിന്റെ നിഴല്‍ തൊട്ടുമുന്നില്‍ കണ്ടിട്ടും അയാള്‍  പതറിയിരുന്നില്ല.&lt;br /&gt;എന്നാല്‍, ജീവിതത്തിന്റെ നൂല്‍പ്പാലത്തില്‍ നില്‍ക്കേ, ചുമലിലെ  ഭാരങ്ങള്‍ കൊണ്ട്‌ ഉലഞ്ഞു പോകുന്നു.&lt;br /&gt;പെണ്‍മക്കള്‍, കടങ്ങള്‍... പെന്‍ഷന്‍  കൊണ്ട്‌ പലിശയും മരുന്നും നടക്കില്ല.&lt;br /&gt;ജീവിതം വഴിമുട്ടുമ്പോള്‍, ഘോഷയാത്രയില്‍  വെറും ടാബ്‌ളോയായി നില്‍ക്കേണ്ടിവരുന്ന വേദിക്കു വേണ്ടാതായ കഥകളി വേഷക്കാരന്റെ  നീറ്റല്‍.&lt;br /&gt;കാക്കി. തൂവല്‍ പിടിപ്പിച്ച തൊപ്പി. ഉണ്ടയില്ലാത്ത ഒരു  തോക്ക്‌.&lt;br /&gt;കോമാളി വേഷക്കാരന്റെ മടുപ്പ്‌.&lt;br /&gt;പുറത്ത്‌ ഒരു വിദേശനിര്‍മ്മിത കാര്‍  വന്നു നിന്നു.&lt;br /&gt;അയാള്‍ എഴുന്നേറ്റ്‌ തോക്ക്‌ നേരേ പിടിച്ചു നിന്നു.&lt;br /&gt;കാറില്‍  നിന്നും ഇറങ്ങി വന്ന ഖദര്‍ധാരിയെ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവോടെ വാതില്‍ തുറന്നു  കൊടുത്തു.&lt;br /&gt;വാതില്‍ അടയുന്നതിനുമുമ്പ്‌ അകത്തുനിന്നും ഒരു നേര്‍ത്ത തേങ്ങല്‍  അയാള്‍ കേട്ടു. നേരത്തേ കടന്നു പോയ സ്‌ത്രീയാണ്‌. വെളുത്ത ഷര്‍ട്ടും കറുത്ത ടൈയും  ധരിച്ച തടിയന്‍ സഹമാനേജര്‍ കോപാകുലനായി എന്തൊക്കെയോ അവരോട്‌ പറയുന്നുണ്ട്‌.&lt;br /&gt;ഗഡു  മുടങ്ങിയിട്ടുണ്ടാവണം. അവര്‍ക്കുള്ള മണ്ണും കൂരയും ഇനി ബാങ്കിന്റേതാണ്‌  എന്നായിരിക്കും അയാള്‍ പറഞ്ഞിട്ടുണ്ടാവുക.&lt;br /&gt;കെണിയില്‍ വീണ ഇരകള്‍.&lt;br /&gt;അയാള്‍  തോക്കിന്റെ കുഴല്‍ തന്റെ കഴുത്തില്‍ ചേര്‍ത്തുവച്ചു. ലോഹത്തിന്റെ മരവിച്ച  തണുപ്പ്‌.&lt;br /&gt;ഞാന്‍ ആരുടെ കാവലാളാണ്‌?&lt;br /&gt;ഉണ്ടയില്ലാത്ത ഒരു തോക്കും  താനും.&lt;br /&gt;രണ്ട്‌ പൊള്ള വേഷങ്ങള്‍.&lt;br /&gt;തെരുവില്‍ക്കൂടി ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ  വികസനയാത്ര കടന്നു പോവുകയാണ്‌. അധിനിവേശ വിരുദ്ധരുടെ പ്രചാരണജാഥയാണ്‌ അതിനെതിരെ  വരുന്നത്‌. വാഹനങ്ങള്‍ അക്ഷമയുടെ വീര്‍പ്പുമുട്ടലില്‍ പൊരിവെയിലില്‍ വഴിമുടക്കി  നിരനിരയായി കിടക്കുന്നു.&lt;br /&gt;അയാള്‍ സ്റ്റൂളില്‍ നിന്നും  എഴുനേറ്റു.&lt;br /&gt;പണയപ്പണ്ടങ്ങളുമായി കടന്നുവന്ന ഒരമ്മയും മകളും അയാളോട്‌ അതെവിടെയാണ്‌  കൊടുക്കേണ്ട തെന്ന്‌ അന്വേഷിച്ചു.&lt;br /&gt;അയാള്‍ അവരുടെ മുഖങ്ങളിലേക്കു  നോക്കി.&lt;br /&gt;വേദനയുടെ കനല്‍ പൊന്തിയ മുഖങ്ങള്‍.&lt;br /&gt;അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍  തുറന്ന്‌ കൗണ്ടര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.&lt;br /&gt;അകത്തുനിന്ന്‌ തേങ്ങിക്കരഞ്ഞു  കൊണ്ടിരുന്ന സ്‌ത്രീ വാതില്‍ കടന്ന്‌ പുറത്തേക്കു വന്നു.&lt;br /&gt;``എന്തുപറ്റി?'' -  അയാള്‍ ചോദിച്ചു.&lt;br /&gt;അവര്‍ ഒന്നും പറയാതെ അയാളെത്തന്നെ നോക്കിനിന്നു.&lt;br /&gt;പിന്നീട്‌,  തേങ്ങലടക്കിക്കൊണ്ട്‌ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ ആ തോക്കുകൊണ്ട്‌ എന്നെയൊന്ന്‌  കൊന്നുതരാമോ?''&lt;br /&gt;അവരുടെ കണ്ണുകളിലെ തീകൊണ്ട്‌ അയാളുടെ ഉള്ള്‌ പൊള്ളി.&lt;br /&gt;ആ  തേങ്ങല്‍ തെരുവിലലിഞ്ഞു തീരുവരെ അയാള്‍ അങ്ങനെതന്നെ നിന്നു.&lt;br /&gt;പൊടുന്നനെ, അയാള്‍  വാതില്‍ തള്ളിത്തുറന്ന്‌ തോക്കുമായി മാനേജരുടെ ക്യാബിനു മുന്നിലേക്ക്‌ ചെന്നു.  കണ്ണാടി വാതിലിനപ്പുറം മാനേജര്‍ ടെലി ഫോണിലാണ്‌.&lt;br /&gt;കൗണ്ടറുകളില്‍  തിരക്കായിത്തുടങ്ങി.&lt;br /&gt;അയാള്‍ ക്യാബിന്റെ സ്വര്‍ണ്ണനിറമുള്ള പിടിയില്‍  കൈവച്ചു.&lt;br /&gt;മാനേജര്‍ ഫോണ്‍ വച്ചതും അയാള്‍ അകത്തേക്കു കയറി.&lt;br /&gt;അനുവാദം കൂടാതെ  കടന്നു വന്നതിന്റെ അരിശം മാനേജരുടെ മുഖത്തുനിന്നും അയാള്‍ക്കു വായിക്കാ  നായി.&lt;br /&gt;പക്ഷേ, കൃത്രിമമായ സൗമ്യതയുടെ ഒരാവരണം കൊണ്ട്‌ മാനേജര്‍ പെട്ടന്നതിനെ  മായ്‌ച്ചുകളഞ്ഞു.&lt;br /&gt;``യേസ്‌. എന്തുവേണം''?&lt;br /&gt;അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍  കഴിഞ്ഞില്ല.&lt;br /&gt;``എന്തെങ്കിലും പ്രോബ്‌ളം''?&lt;br /&gt;അയാളുടെ ഉള്ളില്‍ വാക്കുകള്‍  തിളച്ചുമറിയാന്‍ തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു.&lt;br /&gt;പെട്ടെന്ന്‌ കുട്ടികളുടെ  മുഖങ്ങള്‍ അയാള്‍ ക്കോര്‍മ്മവന്നു.&lt;br /&gt;``അച്ഛാ...'' അവര്‍  വിളിക്കുന്നു.&lt;br /&gt;നിശ്ശബ്‌ദതയുടെ രണ്ട്‌ നിമിഷങ്ങള്‍.&lt;br /&gt;``നോ സര്‍. നോ  പ്രോബ്‌ളം''- അയാള്‍ പറഞ്ഞൊപ്പിച്ചു.&lt;br /&gt;മാനേജര്‍ അയാളെ തുറിച്ചു  നോക്കി.&lt;br /&gt;അയാള്‍ തോക്ക്‌ ചേര്‍ത്തുപിടിച്ച്‌ മാനേജരെ സല്യൂട്ട്‌ ചെയ്‌ത്‌ തിരികെ  നടക്കാന്‍ തുടങ്ങവേ-&lt;br /&gt;``ജസ്റ്റ്‌ എ മിനിട്ട്‌'' - മാനേജരുടെ സൗമ്യ  ശബ്‌ദം.&lt;br /&gt;അയാള്‍ തിരിഞ്ഞുനിന്നു.&lt;br /&gt;മാനേജര്‍ വായയുടെ ഒരുവശം കോട്ടി  പുഞ്ചിരിച്ചു.&lt;br /&gt;അയാള്‍ വിയര്‍ത്തു.&lt;br /&gt;അതിര്‍ത്തിയില്‍, പൊട്ടിത്തെറിക്കുന്ന  ഗ്രനേഡു കള്‍ക്കിടയിലൂടെ, ശത്രുവിന്റെ പീരങ്കി വായകള്‍ ക്കിടയിലൂടെ ശത്രുവിനെ  മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ ദുര്‍ഘട പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ധീര  സൈനികര്‍-&lt;br /&gt;അവരിലൊരാള്‍- ജീവിതത്തിന്റെ കത്തി മുനയ്‌ക്കു മുന്നില്‍ ഉണ്ടയില്ലാത്ത  ഒരു തോക്കുമായി വിറപൂണ്ടു നില്‍ക്കുന്നു.&lt;br /&gt;``ലുക്‌ മിസ്റ്റര്‍ സെക്യൂരിറ്റി  ആഫീസര്‍, നിങ്ങള്‍ കുറച്ചുകൂടി ഡിസിപ്ലിന്‍ പാലിക്കേണ്ടതുണ്ട്‌. ബോറടിക്കുമ്പോള്‍  ചുമ്മാ കയറിയിറങ്ങാനുള്ളതല്ല, മാനേജരുടെ ക്യാബിന്‍. മൈന്റ്‌ ഇറ്റ്‌''&lt;br /&gt;``സര്‍,  ഞാന്‍...........''&lt;br /&gt;``നിങ്ങള്‍ക്കെന്താണ്‌ പ്രോബ്‌ളം മിസ്റ്റര്‍. ഞാന്‍  കാണുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ പ്രായമായി. ഇങ്ങനെ യായാല്‍ ഞങ്ങള്‍ക്ക്‌  നിങ്ങളെ...........''&lt;br /&gt;പൊടുന്നനെ അയാളുടെ ഉള്ളില്‍ ഒരാള്‍ ഉണര്‍ന്നു.  സ്വജീവനേക്കാള്‍ ദേശാഭിമാനത്തിനും സ്വാഭിമാനത്തിനും വിലകല്‍പ്പിച്ചിരുന്ന ഒരാള്‍.  ഉള്ളിലെ ദരിദ്രഭീരുവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ അയാള്‍ തിരിഞ്ഞുനിന്നു. &lt;br /&gt;``മാനേജര്‍, നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ട. എനിക്കുകുറച്ചു തിരകള്‍ വേണം. എന്റെ  തോക്കില്‍ നിറയ്‌ക്കാന്‍.''&lt;br /&gt;മാനേജര്‍ ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചുകൊണ്ടു  തന്നെ അയാള്‍ പറഞ്ഞു: `` ഓ, അതാണാവശ്യം, തിര. എന്തിനാണ്‌ തനിക്ക്‌ തിര? എന്നെ  കൊല്ലാനോ?''&lt;br /&gt;മാനേജരുടെ ചിരി വീണ്ടും ഉച്ചത്തിലായി.&lt;br /&gt;അയാളുടെ ഉള്ളില്‍ സ്വയം  ബന്ധിച്ചിരുന്ന കയറുകള്‍ ഒന്നൊന്നായി പൊട്ടുന്നത്‌ അയാളറിഞ്ഞു. തോക്കിന്റെ കത്തിമുന  മാനേജര്‍ക്കു നേരെ ചൂണ്ടിക്കൊണ്ടയാള്‍ ചീറി:&lt;br /&gt;`` അതേടാ, അതിനുതന്നെ. നിന്നെ  കൊല്ലാന്‍''&lt;br /&gt;അയാള്‍ വീശിയ തോക്കില്‍നിന്നും ഒഴിഞ്ഞു കൊണ്ട്‌ മാനേജര്‍ പൊടുന്നനെ  മേശവലിപ്പു തുറന്ന്‌ ഒരു പിസ്റ്റള്‍ എടുത്ത്‌ അയാള്‍ക്കുനേരെ ചൂണ്ടി. അയാള്‍  വിറങ്ങലിച്ചുനിന്നു.&lt;br /&gt;``ഇഡിയറ്റ്‌. എന്തു വിചാരിച്ചു നീ? ഇത്‌ ജര്‍മ്മനാണ്‌.  ഫുള്ളി ആട്ടോമാറ്റിക്‌. ഉന്നം പിഴക്കില്ല.''&lt;br /&gt;അയാല്‍ നീറി നിന്നു.&lt;br /&gt;``ഞാന്‍ ഈ  ബാങ്കിന്റെ മാനേജര്‍ മാത്രമല്ല. ആല്‍സോ ദ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍. നീ വെറും  കെട്ടുകാഴ്‌ച. ചുമ്മാ അലങ്കാരത്തിന്‌ ഒരു കാഴ്‌ച വസ്‌തു.''&lt;br /&gt;അയാള്‍ മേശമേല്‍ ചാരി  തളര്‍ന്നു നിന്നു. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ടുപോയ തൊണ്ടയില്‍ നിന്ന്‌  ശബ്‌ദം പുറത്തേക്ക്‌ വന്നില്ല. മാനേജര്‍ പിസ്റ്റള്‍ മേശയ്‌ക്കത്തേക്കുതന്നെയിട്ട്‌  കസേരയിലേക്ക്‌ ചാഞ്ഞു.&lt;br /&gt;`` എന്നെ........... എന്നെ ഈ ജോലിയില്‍ നിന്നും  പിരിഞ്ഞുപോകാന്‍ അനുവദിക്കണം''- അയാള്‍ പ്രയാസപ്പെട്ട്‌ പറഞ്ഞൊപ്പിച്ചു.&lt;br /&gt;ഒരു  വൃത്തികെട്ട അട്ടഹാസച്ചിരിയായിരുന്നു അതിനു മറുപടി.&lt;br /&gt;മേശവലിപ്പിനകത്തുനിന്നും ഒരു  പേപ്പര്‍ എടുത്തുകാട്ടിക്കൊണ്ട്‌ മാനേജര്‍ കൃത്രിമമായ സഹതാപത്തോടെ പറഞ്ഞു:&lt;br /&gt;``നോ,  നോ. എനിക്കതിനു കഴിയില്ലല്ലോ.... ലുക്ക്‌ ദിസ്‌ പേപ്പര്‍....''&lt;br /&gt;മാനേജര്‍ ആ  കടലാസ്‌ അയാളെ ഉയര്‍ത്തിക്കാട്ടി.&lt;br /&gt;``നീ ഒപ്പിട്ടുതന്ന മുദ്രപ്പത്രം. അയാം  ഹെല്‍പ്‌ലെസ്‌ മാന്‍. ടോട്ടലി ഹെല്‍പ്‌ലെസ്‌....''&lt;br /&gt;പൊടുന്നനെ ബാങ്ക്‌ കനത്ത ഒരു  ഇരുമ്പുകൂടായി രൂപാന്തരപ്പെടുന്നത്‌ നടുക്കത്തോടെ അയാള്‍ കണ്ടു. അകത്തു കടന്നാല്‍  പുറത്തുപോകാന്‍ ഒറ്റ വാതില്‍ പോലുമില്ലാത്ത ഒരു കൂറ്റന്‍ ഇരുമ്പു കൂട്‌. &lt;br /&gt;കൂട്ടില്‍ കുടുങ്ങിയ നിസ്സഹായരായ ഇരകളുടെ നിശ്ശബ്‌ദമായ നിലവിളികള്‍  ഇരുമ്പുകൂടിനിപ്പുറം വിറങ്ങലിച്ചു കിടന്നു.&lt;br /&gt;റൈഫിള്‍ അയാളെ വീഴാതെ  താങ്ങി.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-4252155782224109331?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/4252155782224109331/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2009/10/blog-post_10.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/4252155782224109331'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/4252155782224109331'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2009/10/blog-post_10.html' title='അരക്ഷിതം'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6101626872039395218.post-7736059542855610773</id><published>2009-09-20T04:54:00.000-07:00</published><updated>2009-09-20T04:58:54.823-07:00</updated><title type='text'>തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്‌</title><content type='html'>&lt;span class=""&gt;            പാളത്തിനു&lt;/span&gt; സമീപത്തെ ചതുപ്പില്‍ തഴച്ചു നിന്ന നീര്‍വാഴയിലിരുന്ന പച്ചപ്പുഴു പാളത്തിലേക്ക്‌ ഇഴഞ്ഞു കയറിയ നേരം ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനലരികിലിരുന്ന്‌ ഒരാള്‍ ഗീതാഞ്‌ജലിയുടെ മലയാള പരിഭാഷ വായിക്കുകയായിരുന്നു: പ്രകാശമേ, എന്റെ പ്രകാശമേ, ലോകം നിര്‍ഭരമാക്കുകയും മിഴികളില്‍ ചുംബിക്കുകയും ചെയ്യുന്ന, ഹൃദയത്തെ മധുരീകരി ക്കുന്ന പ്രകാശമേ...പച്ചപ്പുഴു നിവര്‍ന്നുനോക്കവേ, അതിന്റെ കുഞ്ഞു കണ്ണുകളില്‍ കൊള്ളാത്ത തീവണ്ടിയും നടുക്കുന്ന പ്രകമ്പനവും. അടുത്തനിമിഷം പ്രകാശം ആ പച്ചക്കണ്ണുകളില്‍ ഞെട്ടിമരിച്ചു.തീവണ്ടി കിതച്ചു.ചേതനയില്ലാത്ത യന്ത്രത്തിന്റെ കിതപ്പ്‌.തീവണ്ടി ഇപ്പോള്‍ ഒരു വിജന പ്രദേശത്തുകൂടി കുതിക്കുകയാണ്‌. ചുറ്റും വീണ വൃക്ഷാവശിഷ്‌ടങ്ങള്‍, വിണ്ടുകീറി വിശന്ന വയലുകള്‍.പൊടുന്നനെ ഒരു പേക്കാറ്റിനൊപ്പം ഒരു നിലവിളി ചീറിയെത്തി. മൂന്ന്‌ മനുഷ്യശരീരങ്ങള്‍ പാളത്തില്‍ കുറുകെ.എഞ്ചിനില്‍ ചോരയും നിലവിളിയും വന്നലച്ചു. യന്ത്രം ചോരയാല്‍ നനയുകയും നടുങ്ങുകയും ചെയ്‌തു.തീവണ്ടി ഇഴഞ്ഞുനിന്നു.ഇപ്പോള്‍ കാണാം, പാളത്തില്‍ ചോരകൊണ്ടു വരച്ച ഒരു വലിയ ചിത്രം.ഒരമ്മയും രണ്ടു മക്കളും.ലോകം കണ്ടു കൊതിതീരാത്ത കണ്ണുകള്‍.എ. സി. കോച്ചില്‍ അസ്വസ്ഥത പടര്‍ന്നുതുടങ്ങി. സമയം തെറ്റുന്നു.``ഇതിനൊക്കെ വല്ല വിഷവും വാങ്ങി തിന്നുകൂടെ. മനുഷ്യരെ മെനക്കെടുത്താന്‍''.അമ്മയും മക്കളും പോയിട്ടുണ്ടായിരുന്നില്ല.അവര്‍ പാളത്തില്‍ ശരീരമുപേക്ഷിച്ച്‌ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു.സങ്കടം തോന്നി അവര്‍ക്ക്‌. ഞങ്ങള്‍ കാരണം... ശരീരങ്ങള്‍ നീക്കം ചെയ്‌തശേഷം തീവണ്ടി നീങ്ങി ത്തുടങ്ങി. അന്നേരം, ദൈവം ബോറടിമാറ്റാന്‍ ഒരു വികൃതി കാട്ടുകയായിരുന്നു.പൊടുന്നനെ തീവണ്ടി എഞ്ചിനില്‍ ഒരു ജീവന്റെ തുടിപ്പുയര്‍ന്നു. പച്ചപ്പുഴുവിന്റെ ആത്മാവ്‌ എഞ്ചിനില്‍ കയറി സ്‌പന്ദിച്ചു തുടങ്ങി.ചോരതെറിച്ച തീവണ്ടിയുടെ വലിയ ഹെഡ്‌ലൈറ്റിനുള്ളില്‍ രണ്ടു കുഞ്ഞിക്കണ്ണുകള്‍ തുറന്നു.ഒരു യന്ത്രം അങ്ങനെ ജീവന്റെ വേദനയറിയാന്‍ തുടങ്ങി.മനസ്സാക്ഷിയുടെ ഒരു വിലങ്ങ്‌ പൊടുന്നനെ എഞ്ചിന്റെ നെഞ്ചിനു കുറുകെ വീണു. കെട്ട ലോകത്തെ മനുഷ്യരെ നിരന്തരം പേറുന്ന മടുപ്പ്‌ തീവണ്ടി അന്നാദ്യമായി അറിഞ്ഞു.എ. സി. കോച്ചില്‍ പൊടുന്നനെ ചിരിപൊട്ടി. ആത്മഹത്യാനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തായ തിന്റെ കാരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഒരു വലിയ ഫലിതത്തില്‍ അവസാനിച്ചതാണ്‌.``എന്തിന്റെ കുറവുകൊണ്ടാവും ഇവറ്റകള്‍ ഇങ്ങനെ സ്വയം ചാകുന്നത്‌?'' - കഴുത്തിലെ ടൈ ശരിക്കു മുറുക്കിക്കൊണ്ട്‌ ഒരാള്‍ ചോദിക്കുന്നു.കടക്കെണി, ദാരിദ്ര്യം, സ്‌നേഹരാഹിത്യം, മോഹഭംഗം - പല ഉത്തരങ്ങള്‍ വന്നു.``നോ! അതൊന്നുമല്ല'' കുടവണ്ടി തടവിക്കൊണ്ട്‌ അയാള്‍ കണ്ടെത്തുന്നു: ``ലാക്‌ ഓഫ്‌ പ്രാഗ്‌മാറ്റിക്‌ വിസ്‌ഡം - പ്രായോഗിക ജ്ഞാനത്തിന്റെ കുറവ്‌''.അയാളുടെ പുച്ഛച്ചിരി മറ്റുള്ളവരിലേക്ക്‌ പടര്‍ന്ന്‌ വീണ്ടും ഒരു കൂട്ടച്ചിരിയാവുന്നു.അന്നേരം, തീവണ്ടിയുടെ ഉള്ളിലൂടെ, പൊരി വെയിലിലും അര്‍ദ്ധരാത്രിയിലും വിശപ്പിനോട്‌ പൊരുതുന്ന നിരാലംബ ജന്മങ്ങളുടെയും വിശന്നു കരയുന്ന കുട്ടികളുടെയും ആത്മാഭിമാനം ഭാരമായി ത്തീര്‍ന്ന അമ്മമാരുടെയും കരിഞ്ഞ പാടത്തുനിന്ന്‌ നെഞ്ചുരുകുന്ന കര്‍ഷകന്റെയും കുറെ ശിഥിലചിത്രങ്ങള്‍ ഒരു നീറ്റലോടെ കടന്നുപോയി.ലാക്‌ ഓഫ്‌ പ്രാഗ്‌മാറ്റിക്‌ വിസ്‌ഡം...അമ്മയും രണ്ടു പിഞ്ചു മക്കളും.ദൈവമേ, ജീവന്റെ വേദന.എഞ്ചിന്റെ നെഞ്ചകം നീറിത്തുടങ്ങി. പൊടുന്നനെ അതിന്‌ വേഗമേറി. ഭ്രാന്തവേഗം.സൈറണ്‍ നിലയ്‌ക്കാത്ത നിലവിളിയായി.ഡ്രൈവറുടെ ക്യാബിനില്‍ അമ്പരപ്പും ഭയവും പരിഭ്രാന്തിയായി കത്തിത്തുടങ്ങി.എ. സി. കോച്ചില്‍നിന്നും അന്നേരം ചിരിയുയരു ന്നുണ്ടായിരുന്നില്ല.യന്ത്രത്തിന്‌ മനസ്സാക്ഷി നല്‍കി കളിച്ച ദൈവം മാത്രം ചിരിച്ചു.തീവണ്ടി ആര്‍ത്തലച്ച്‌ പാഞ്ഞ്‌, നദിക്കു മുകളില്‍ പാളമുപേക്ഷിച്ച്‌ പാലത്തിന്റെ കൈവരിയില്‍ തല മുട്ടിച്ചുനിന്നു കിതച്ചു.വരണ്ടുണങ്ങിയ നദിയിലെ ഇത്തിരി വെള്ളത്തിലെ പരല്‍ മീനുകള്‍ അതുകണ്ട്‌ നടുങ്ങി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6101626872039395218-7736059542855610773?l=malayalakadha.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://malayalakadha.blogspot.com/feeds/7736059542855610773/comments/default' title='Post Comments'/><link rel='replies' type='text/html' href='http://malayalakadha.blogspot.com/2009/09/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7736059542855610773'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6101626872039395218/posts/default/7736059542855610773'/><link rel='alternate' type='text/html' href='http://malayalakadha.blogspot.com/2009/09/blog-post.html' title='തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്‌'/><author><name>പ്രശാന്ത്‌ ചിറക്കര</name><uri>http://www.blogger.com/profile/13607548540975498071</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry></feed>
