Friday, March 12, 2010

നിയോഗം

വല്‍മീകത്തിനുള്ളിലെ നിഷ്ക്രിയതയില്‍നിന്നും താപസന്‍ ശാപവചനം ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌ തമസാ തീരത്തെത്തി. കുഞ്ഞിച്ചിറകുകള്‍ മിനുക്കി മരക്കൊമ്പിലിരിക്കുന്ന ഇണപ്പക്ഷികളെ കണ്ട താപസനയനങ്ങള്‍ ചുറ്റും നിഷാദനെ തിരഞ്ഞു. കൈയ്യില്‍ വിഷാസ്ത്രവും കണ്ണില്‍ കത്തുന്ന ക്രൂരതയുമായി നിഷാദന്‍ എത്തിയില്ല. കാത്തുനിന്നു മടുത്ത താപസകണ്‌ഠത്തില്‍ ശാപവാക്യം കുരുങ്ങിക്കിടന്നു.പെട്ടന്ന് ഇണപ്പക്ഷികള്‍ ചിലച്ചുകൊണ്ട്‌ അകലേയ്ക്കു പറന്നുപോയി. ഞെട്ടിപ്പോയ താപസനുചുറ്റും പലതരം പക്ഷികള്‍ പരിഹാസധ്വനിപോലെ ചിലച്ചു. ഇതിഹാസ സൃഷ്ടിയുടെ ബീജാവാപം നടക്കാതെപോയ നിമിഷത്തെ ശപിച്ച്‌ താപസന്‍ മറ്റൊരു മുഹൂര്‍ത്തത്തിനായി വല്‍മീകത്തിലേക്ക്‌ മടങ്ങി.